അമേരിക്ക – ഇറാൻ താൽക്കാലിക വെടിനിർത്തൽ; എണ്ണവിലയിൽ വൻ ഇടിവ്, വിപണികൾ ഉണർവിലേക്ക്

മണിക്കൂറുകൾക്ക് മുൻപ് ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന വില, നിലവിൽ 95 ഡോളറിലേക്ക് താഴ്ന്നു

അമേരിക്ക – ഇറാൻ താൽക്കാലിക വെടിനിർത്തൽ; എണ്ണവിലയിൽ വൻ ഇടിവ്, വിപണികൾ ഉണർവിലേക്ക്
അമേരിക്ക – ഇറാൻ താൽക്കാലിക വെടിനിർത്തൽ; എണ്ണവിലയിൽ വൻ ഇടിവ്, വിപണികൾ ഉണർവിലേക്ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നു. യുദ്ധഭീതി ഒഴിഞ്ഞതും വിതരണ ശൃംഖലയിലെ ആശങ്കകൾ കുറഞ്ഞതും എണ്ണവില കുത്തനെ ഇടിയാൻ കാരണമായി. മണിക്കൂറുകൾക്ക് മുൻപ് ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന വില, നിലവിൽ 95 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം 14 ഡോളറിന്റെ വലിയ ഇടിവാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.

ലോകത്തെ മൊത്തം എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാൻ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഈ തീരുമാനം ആഗോള വിപണിക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതോടെ അമേരിക്കൻ ബോണ്ടുകളും പ്രമുഖ കമ്പനികളുടെ ഓഹരികളും വൻ കുതിപ്പിലേക്ക് നീങ്ങി.

Also Read:എണ്ണവിലക്കൊപ്പം സ്വർണ്ണവും തിളങ്ങുമോ? ആഗോള വിപണിയിൽ നിക്ഷേപകർ ആശങ്കയിൽ

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലെ നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചതോടെയാണ് ഈ സമാധാന നീക്കം സാധ്യമായത്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് ഔദ്യോഗികമായ സമാധാന ചർച്ചകൾ തുടരും. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പോസിറ്റീവ് മാറ്റങ്ങളാണ് പ്രകടമാകുന്നത്.

Share Email
Top