ട്വൻറി-20യിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് അഡ്വ. അസ്‌ലഫ് പാറേക്കാടൻ

തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമാണ് ട്വൻറി-20യുടെ കൂടെ പ്രവർത്തിച്ച കാലയളവെന്ന് അഡ്വ. അസ്‌ലഫ് പാറേക്കാടൻ

ട്വൻറി-20യിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് അഡ്വ. അസ്‌ലഫ് പാറേക്കാടൻ
ട്വൻറി-20യിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് അഡ്വ. അസ്‌ലഫ് പാറേക്കാടൻ

കോഴിക്കോട്: തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമാണ് ട്വൻറി-20യുടെ കൂടെ പ്രവർത്തിച്ച കാലയളവെന്ന് അഡ്വ. അസ്‌ലഫ് പാറേക്കാടൻ. വർണക്കടലാസിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് സാബു എം ജേക്കബിന്റെ ട്വൻറി-20യെന്നും പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്നും പാർട്ടിയുടെ എറണാകുളം ജില്ല കോഓർഡിനേറ്ററായിരുന്ന അഡ്വ. അസ്‌ലഫ് ത​ന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വളരെ ചെറിയൊരു കാലയളവിൽ പാർട്ടിയുടെ എറണാകുളം ജില്ലാ കോഓർഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഈ ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർഥത്തിൽ ട്വന്റി-20 എന്ന് തിരിച്ചറിയാനായി. വ്യവസായി സാബു എം. ജേക്കബ് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രീയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തതും മൂലമാണ് രാജിവെക്കുന്നതെന്നും അസ്‌ലഫ് പറയുന്നു.

ALSO READ: ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് നിരന്തരം ലൈം​ഗിക പീഡനത്തിനിരയായി; കുറിപ്പെഴുതിയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി ഒരു വ്യക്തിയുടെ സ്വാർഥ താൽപര്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വൻറി-20. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പാർട്ടി ഉത്തരേന്ത്യൻ പി.ആർ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാ കഥകൾ പറഞ്ഞും രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം:

പ്രിയമുള്ളവരേ,

ട്വന്റി -ട്വന്റിയിൽ നിന്ന് ഞാൻ രാജി വെക്കുന്നു. വളരെ ചെറിയൊരു കാലയളവിൽ 20-20 എറണാകുളം ജില്ലാ കോർഡിനേറ്റർ എന്ന നിലയിലാണ് ഞാൻ പ്രവർത്തിച്ചു വന്നിരുന്നത്. എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് 20-20 യുടെ കൂടെ പ്രവർത്തിച്ച ഈ കാലയളവിനെ ഞാൻ കണക്കാക്കുന്നത്.

പൊതുപ്രവർത്തകർക്കും ചിലപ്പോൾ തെറ്റുകൾ പറ്റാം,പക്ഷെ ആ തെറ്റിനെ ന്യായികരിച്ചു ജനങ്ങളെ വഞ്ചിക്കാതെ അത് തുറന്നു സമ്മതിക്കുന്നവനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാർത്ഥ പൊതുപ്രവത്തകനെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

ALSO READ: അന്ന് ബ്രിക്സിനോട് പുച്ഛം, ഇന്ന് പെരുവഴി! നേരിടുന്നത് കടുത്ത പാപ്പരത്ത ഭീഷണി, ഹാവിയർ മിലി കുഴിച്ച കുഴിയിൽ വീണ് അർജന്റീന

ഈ ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർത്ഥത്തിൽ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാൻ സാധിച്ചു.

വ്യവസായി ശ്രീ. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് 20-20 യിൽ നിന്നും ഞാൻ രാജി വെയ്ക്കുന്നത്.

പുറമെ വർണക്കടലാസ്സിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് ശ്രീ. സാബു എം ജേക്കബിന്റെ 20-20.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് 20-20.

ഇന്നിപ്പോൾ കുന്നത്തുനാടിന് പുറത്തേക്കു തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന ട്വന്റി -20 ഉത്തരേന്ത്യൻ പി.ആർ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകൾ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നത് .

ALSO READ: ശബരിമല സ്വർണപ്പാളി വിവാദം! ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ല; ടിപി രാമകൃഷ്ണൻ

പതുക്കെ പതുക്കെ സംഘപരിവാറിന് -BJP രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്കോൺട്രാക്ട് ഏറ്റെടുത്ത ശ്രീ. സാബു എം ജേക്കബിന്റെ ട്വന്റി -20 എന്ന ഉട്ടോപ്യൻ സ്വർഗ ലോകത്തിന്റെ യഥാർത്ഥ മുഖമെന്താണെന്നു കേരള ജനതയെ അറിയിക്കാനുള്ള നിയോഗമുള്ളതിനാലായിരിക്കും എന്റെ രാഷ്ട്രിയ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത 20-20 യിൽ ഞാൻ എത്തിച്ചേർന്നത്.

ശ്രീ.സാബു എം ജേക്കബിന്റെ 20-20 എന്ന സ്ലോ പോയ്സൺ എന്താണെന്ന് ജനങ്ങളുടെ മുന്നിൽ 😑വരും ദിവസങ്ങളിൽ തുറന്നുകാട്ടാനുള്ള ദൗത്യം ഞാൻ സധൈര്യം ഏറ്റെടുക്കുന്നു.

എന്ന്

അഡ്വ: അസ്‌ലഫ് പാറേക്കാടൻ

Share Email
Top