2014 ല്‍ ക്രിമിയന്‍ യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ യുക്രെയ്‌നിന് ഇനി തിരികെ കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം യുക്രെയ്ന്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിന്റെ പട്ടികയില്‍ നിന്ന് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ബ്രസ്സല്‍സില്‍ നടന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള യുക്രെയ്ന്‍ പ്രതിരോധ കോണ്‍ടാക്റ്റ് ഗ്രൂപ്പിന്റെ യോഗത്തിന് മുന്നോടിയായി സംസാരിച്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുക എന്ന യുക്രെയ്‌നിന്റെ ലക്ഷ്യത്തെ ‘യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്’ എന്ന് വിശേഷിപ്പിച്ചു . അന്താരാഷ്ട്ര സൈനികരുടെ പിന്തുണയോടെ സാധ്യമാകുന്ന, എന്നാല്‍ ഏതെങ്കിലും കരാറിന്റെ ഭാഗമായി നാറ്റോ അംഗത്വം ഇല്ലാതെ, യുക്രെയ്ന്‍ ഒരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. അമേരിക്ക യുക്രെയ്നെ ‘ഒറ്റിക്കൊടുക്കുന്നു’ എന്ന മാധ്യമ ആരോപണങ്ങള്‍ ഹെഗ്സെത്ത് തള്ളിക്കളഞ്ഞു.
അതേസമയം, റഷ്യയെ പോലുള്ള ഒരു രാജ്യത്തിന് യുക്രെയ്‌നിനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. തന്റെ മുന്‍ഗാമിയായ ജോ ബൈഡന്‍ യുക്രെയ്നിന്റെ നാറ്റോ അഭിലാഷങ്ങളെ പിന്തുണച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Also Read: ആരെതിര്‍ത്താലും റഷ്യയെ ജി-8ല്‍ തിരികെ കൊണ്ടുവരും: ട്രംപ്
യുക്രെയ്നിന്റെ നാറ്റോ അഭിലാഷങ്ങളെ റഷ്യ നിരന്തരം എതിര്‍ത്തിട്ടുണ്ട്. നാറ്റോയുടെ കിഴക്കോട്ടുള്ള വികാസം തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ യുക്രെയ്‌നിന്റെ നാറ്റോ അഭിലാഷങ്ങളെ എതിര്‍ത്തതെന്നും ട്രംപ് വ്യക്തമാക്കി. മാത്രമല്ല, ഭാവിയിലെ ഏതൊരു സമാധാന കരാറിന്റെയും ഭാഗമായി യുക്രെയ്ന്‍ ഒരു നിഷ്പക്ഷ പദവി സ്വീകരിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം.
പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം, അതേ ദിവസം തന്നെ ട്രംപ് യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു. എന്നാല്‍ സാധ്യമായ ഒരു സമാധാന പദ്ധതിയെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം യുക്രെയ്‌നിലെയും യൂറോപ്യന്‍ യൂണിയനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.