അൻപ് നായകനായ ദളപതി വിജയ് എന്ന ‘താരത്തിൻ്റെ’ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രം എന്ന ഖ്യാതിയോടെ എത്തുന്ന ‘ജന നായകൻ’ തമിഴ് സിനിമയിൽ ഒരു ചരിത്ര നിമിഷം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 9-ന് തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ, റിലീസിന് രണ്ട് മാസം മുമ്പുതന്നെ വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഇതുവരെ നടന്ന പ്രീ-റിലീസ് ബിസിനസ് കണക്കുകളാണ് ട്രേഡ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ട് പ്രകാരം, ചിത്രം ഇതിനകം 325 കോടിയിലധികം രൂപ നേടി എന്നാണ് കണക്കുകൾ. സാറ്റലൈറ്റ്, മറ്റ് അവകാശങ്ങൾ വിറ്റഴിക്കുന്നതോടെ മൊത്തം വരുമാനം 400 കോടി രൂപയിലേക്ക് അടുക്കുമെന്നാണ് സൂചന.
Also Read: ഒരു ചെറിയ പ്രശ്നം മാത്രം..! മാരി സെൽവരാജിന്റെ ചിത്രത്തിന് ഹൻസൽ മേത്തയുടെ കമന്റ്
‘ജന നായകൻ’ നേടിയ സുപ്രധാന പ്രീ-റിലീസ് വരുമാനത്തിൻ്റെ പ്രധാന കണക്കുകൾ ഇതാ..
മേഖലയും അവകാശവും ഏകദേശം ലഭിച്ച തുകയുമാണ് താഴെ നൽകുന്നത്,
തമിഴ്‌നാട് തിയേറ്റർ അവകാശം- 100 കോടി രൂപയ്ക്ക് മുകളിൽ
വിദേശ വിതരണാവകാശം -80 കോടി രൂപ
ഡിജിറ്റൽ സ്ട്രീമിംഗ് (ആമസോൺ പ്രൈം വീഡിയോ) – 110 കോടി രൂപ
ഓഡിയോ അവകാശങ്ങൾ – 35 കോടി രൂപ
ആകെ വരുമാനം -325 കോടി രൂപ കവിഞ്ഞു.
സാറ്റലൈറ്റ്, മറ്റ് മേഖലാ അവകാശങ്ങൾ വിറ്റഴിക്കുമ്പോൾ ചിത്രം 400 കോടി ക്ലബ്ബിലേക്ക് പ്രീ-റിലീസിൽ തന്നെ എത്താൻ സാധ്യതയുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ താരബലവും കഥാസന്ദർഭവും ആകാംഷ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ട് എന്നതാണ് വസ്തുത.
വിജയ്‌യോടൊപ്പം പൂജ ഹെഗ്‌ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും അണിനിരക്കുന്നു. താരബലത്തിനപ്പുറം, ചിത്രത്തിൻ്റെ വലിയ തോതിലുള്ള സംഗീതവും ശക്തമായ വൈകാരിക കഥാസന്ദർഭവും ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിച്ചിട്ടുണ്ട്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ‘ജന നായകൻ’, ദളപതി വിജയ്‌യുടെ കരിയറിലെ ഒരു സുപ്രധാന നിമിഷമായി അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല. തിയേറ്ററുകൾ, ഓവർസീസ് മാർക്കറ്റ്, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ചിത്രത്തിനായി മത്സരിച്ചതോടെ, പൊതു റിലീസിന് മുമ്പുതന്നെ ഒരു പ്രധാന വാണിജ്യ വിജയി എന്ന നിലയിൽ ചിത്രം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.






