മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയുടെ ആരോഗ്യ നില മോശമായതിനാല്‍ ഇന്ന് മയക്കുവെടി വെക്കില്ല. ആന അവശനിലയില്‍ ആയതിനാല്‍ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ പി. കാര്‍ത്തിക് വ്യക്തമാക്കുന്നത്. ആനയെ പുറത്തെത്തിച്ച ശേഷം സമീപത്തെ കാട്ടിലേയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം. നാളെയും നിരീക്ഷണം തുടരും. നാട്ടുകാരുമായി ചര്‍ച്ച തുടരുകയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേര്‍ത്തു.
Also Read: മരം മുറി മാഫിയയിൽ നിന്നും രക്ഷിച്ച ആനകൾ അംബാനിയുടെ മൃഗശാലയിലേക്ക്
ആനയെ മയക്കുവെടി വെച്ച് കിണറ്റില്‍ നിന്ന് കയറ്റി മറ്റൊരു ഉള്‍ക്കാട്ടില്‍ വിടണമെന്ന് നാട്ടുകാര്‍ നിലപാടെടുത്തിരുന്നു. നിലവിലെ വനംവകുപ്പിന്റെ തീരുമാനത്തില്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിക്കുകയാണ് നാട്ടുകാര്‍. കാട്ടാനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കുന്നതിനായി എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ചര്‍ച്ചയില്‍ ധാരണയായതിന് ശേഷം മാത്രം രക്ഷാപ്രവര്‍ത്തനം മതിയെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.