അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; കൃത്യം ചെയ്തത് 3 ലക്ഷം തട്ടിയെടുക്കാനായി, ദത്തുപുത്രന്‍ അറസ്റ്റില്‍

അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; കൃത്യം ചെയ്തത് 3 ലക്ഷം തട്ടിയെടുക്കാനായി, ദത്തുപുത്രന്‍ അറസ്റ്റില്‍

ഗ്വാളിയര്‍: മധ്യപ്രദേശില്‍ മുപ്പത് ലക്ഷം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി ദത്തുപുത്രന്‍. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദീപക് പച്ചൗരി എന്ന 24കാരന്‍ അറസ്റ്റിലായത്. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുര്‍ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഉഷയും ഭര്‍ത്താവായ ഭുവേന്ദ്ര പച്ചൗരിയും 23 വര്‍ഷം മുന്‍പാണ് ദീപക്കിനെ ദത്തെടുത്തത്. 2021ല്‍ ഭുവേന്ദ്ര മരിച്ചു.

കൊലപ്പെടുത്തിയതിന് ശേഷം വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ച അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ദീപക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ പൊലീസിനു സംശയമുണ്ടായിരുന്നു.

ഓഹരി വിപണിയില്‍ ദീപക്കിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ മനസ്സിലായ പൊലീസ് സംശയം തോന്നി വീട്ടില്‍ പരിശോധന നടത്തി. അന്വേഷണത്തില്‍ ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ചുപണിതതായി ശ്രദ്ധയില്‍പ്പെട്ടു. കുഴിച്ചു നോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ദീപക്കിനെ കസ്റ്റഡിയിലെടുത്തു. പ്രതി തന്നെയാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

Top