ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാനം; വി മുരളീധരന്‍

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാനം; വി മുരളീധരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചികിത്സപ്പിഴവ് തുടര്‍ക്കഥയാവുമ്പോഴും പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും സര്‍ക്കാര്‍ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൈക്കാട് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്നും വി.മുരളീധരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഗര്‍ഭാവസ്ഥയില്‍ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ‘നല്ല നമസ്‌ക്കാരം’ എന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് ശസ്ത്രക്രിയക്കെത്തിയാല്‍ നാവിന് നടത്തിയും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ രാജ്യത്തിനു മുന്നില്‍ പരിഹാസ്യരാവുകയാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തില്‍ പന്താടപ്പെടുന്നത്. മഞ്ഞപ്പിത്തവും മറ്റ് പകര്‍ച്ചവ്യാധികളും അപകടകരമായി പടര്‍ന്നു പിടിക്കുന്നു. മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിത്സിക്കാന്‍ അമേരിക്കയില്‍ പോവാം. പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ പോലും പോകാന്‍ നിവൃത്തിയില്ലാത്ത പാവങ്ങള്‍ എന്തുചെയ്യണമെന്നും വി.മുരളീധരന്‍ ചോദിച്ചു.

Top