ശബരിമല: അയ്യപ്പ മണ്ഡലകാലം പാതി പിന്നിട്ടതോടെ കാനന പാതയിലൂടെ ഭക്തരുടെ തീർത്ഥാടക പ്രവാഹം.18 ദിവസം കൊണ്ട് 35000ലധികം പേരാണ് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. അതേസമയം വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തത്.
പുൽമേട്, മുക്കുഴി, വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, കരിമല പാതയിലെ അഴുതക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കാനന പാത. ഇരുപാതയിലൂടെയും രാവിലെ ആറു മുതലാണ് തീർത്ഥാടകർക്ക് പ്രവേശനം. ഉച്ചക്ക് ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും പ്രവേശനം ലഭിക്കും. നിലവിൽ മഴ മാറിയതോടെ കാനന പാത ഏറെ സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അറിയിച്ചു.