സന്ദേശ്ഖാലി വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

സന്ദേശ്ഖാലി വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സിബിഐ അന്വേഷണത്തെ എതിര്‍ത്തതിനാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജന, സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ഭൂമി കൈയേറ്റ കേസിലും മുഖ്യപ്രതിയാണ്.

സംസ്ഥാനത്തിനെതിരായ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായതിനാലാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതെന്നായിരുന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ പ്രതികരണം. വേനലവധിക്ക് ശേഷം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ആരോപണം നേരിട്ട അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. താന്‍ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നല്‍കിയ അതിജീവിതയുടെ പരാതിയിന്‍മേലാണ് കേസെടുത്തത്. ആരോപണവിധേയരായ അഞ്ച് പേരുടെയും പേരുകള്‍ സിബിഐ പുറത്ത് വിട്ടിട്ടില്ല.

Top