പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ കൂടി തകര്‍ത്ത് സുരക്ഷ സേന

ജെയ്ഷ് ഇ മൊഹമ്മദ് ഭീകരന്‍ അഹ്‌സാന്‍ ഉല്‍ ഹക്ക്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സുരക്ഷ സേന തകര്‍ത്തത്.

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ കൂടി തകര്‍ത്ത് സുരക്ഷ സേന
പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ കൂടി തകര്‍ത്ത് സുരക്ഷ സേന

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് സുരക്ഷ സേന. ജെയ്ഷ് ഇ മൊഹമ്മദ് ഭീകരന്‍ അഹ്‌സാന്‍ ഉല്‍ ഹക്ക്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സുരക്ഷ സേന തകര്‍ത്തത്. അഹ്സാന്‍ ഉല്‍ ഹക്ക് ജെയ്‌ഷെ മുഹമ്മദിന്റെ പുല്‍വാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിന്റെ പുല്‍വാമയിലെ കച്ചിപോറയിലെ വീടുമാണ് തകര്‍ത്തത്.

Also Read: ‘ജീവനക്കാരുടെ അവധി നിയന്ത്രിക്കണം’; ശ്രീനഗര്‍ മെഡിക്കല്‍ കോളേജിനടക്കം ജാഗ്രതാ നിര്‍ദ്ദേശം

ഇരുവര്‍ക്കും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകര്‍ത്തത്.

ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരെ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

Share Email
Top