രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന ജമ്മു താവി-സബർമതി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടെ ഗുജറാത്തിൽ നിന്നുള്ള 27 വയസ്സുകാരനായ ആർമി ജവാൻ കുത്തേറ്റു മരിച്ചു.
ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് സൈനികൻ്റെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ട്രെയിൻ അറ്റൻഡന്റുമാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാജ്യസേവനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജവാൻ്റെ അപ്രതീക്ഷിത മരണം വലിയ പ്രതിഷേധങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
Also Read: ഈ പെട്രോൾ, ഡീസൽ നിരക്കുകൾ തീരുമാനിക്കുന്നത് ആരാണ് ? നിയന്ത്രിക്കുന്നത് ഈ കരങ്ങൾ..!
കൊല്ലപ്പെട്ട സൈനികൻ ജിഗർ കുമാർ ചൗധരി ഗുജറാത്ത് സ്വദേശിയാണ്. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് ട്രെയിനിൽ കയറി സബർമതിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. തർക്കം അക്രമാസക്തമായപ്പോൾ, അറ്റൻഡൻ്റുമാരിൽ ഒരാൾ ചൗധരിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും ആഴത്തിലുള്ള മുറിവുകൾ ഏൽക്കുകയും സൈനികൻ കോച്ചിൽ രക്തത്തിൽ കുളിച്ചു കുഴഞ്ഞുവീഴുകയും ചെയ്തു.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ ബിക്കാനീറിൽ എത്തിയ ഉടൻ ചൗധരിയെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ (പിബിഎം) ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also Read: ദീർഘായുസ്സിന്റെ രഹസ്യങ്ങൾ..! 30 വയസ്സിനു ശേഷവും ചെറുപ്പക്കാരായി ഇരിക്കാം, വിദഗ്ധർ പറയുന്നു
റെയിൽവേ പോലീസും ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) നിരവധി കരാർ അടിസ്ഥാനത്തിലുള്ള ട്രെയിൻ അറ്റൻഡന്റുമാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ലീപ്പർ കോച്ചിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു കത്തി കണ്ടെടുത്തു. ഇരയുടെ കുടുംബാംഗങ്ങളും സൈനിക പ്രതിനിധികളും ബിക്കാനീറിൽ എത്തിച്ചേർന്ന ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.












