ഡല്‍ഹി: മറ്റേതൊരു അയല്‍രാജ്യത്തിനോടും എന്ന പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലര്‍ത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. എന്നാല്‍, അതിന് അവർ തീവ്രവാദം അവസാനിപ്പിക്കണമെന്നും എസ്. ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. 2019ല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കാരണമാണ് അവരുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ‘പ്രതിഷേധം കത്തുന്നു’ അല്ലു അർജ്ജുന്റെ അറസ്റ്റിൽ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെ.ടി രാമറാവു
“മുന്‍പ് പാക്കിസ്ഥാന്റെ ഭാഗത്ത് സംഭവിച്ച വീഴ്ചകള്‍ എന്താണെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാതിരുന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പന്ത് പാക്കിസ്ഥാന്റെ കോര്‍ട്ടിലാണ് ”- ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ മറുപടി നല്‍കി.
“വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാക്കിസ്ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയല്‍രാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികള്‍ക്കൊപ്പവും ഇന്ത്യയുണ്ടായിരുന്നു ” എസ്.ജയശങ്കര്‍ പറഞ്ഞു.