ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റാനുള്ള നടപടി നീട്ടിവെച്ചു

സ്വകാര്യ ബസുകൾ അടക്കമുള്ള സ്റ്റേജ് ക്യാരേജുകൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറകൾ സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ നിർദേശം

ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റാനുള്ള നടപടി നീട്ടിവെച്ചു
ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റാനുള്ള നടപടി നീട്ടിവെച്ചു

സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി മരവിപ്പിച്ചു. ഇതിനായി അനുവദിച്ചിരുന്ന സമയം കഴിഞ്ഞെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ ഉത്തരവിറക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സാധിക്കാതെ വരികയായിരുന്നു. ഇതോടെ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രമേ ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് അധികൃതരുടെ തീരുമാനം.

സ്വകാര്യ ബസുകൾ അടക്കമുള്ള സ്റ്റേജ് ക്യാരേജുകൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറകൾ സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഏത് തരം ക്യാമറകളാണ് വേണ്ടതെന്ന കൃത്യമായ മാനദണ്ഡം വരുന്നതിന് മുൻപ് തന്നെ പല ഉടമകളും വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. തുടർന്ന്, എ.ആർ.എ.ഐ., ഐ.സി.എ.ടി., സി.ഐ.ആർ.ടി. എന്നീ അംഗീകൃത ഏജൻസികളുടെ ക്യാമറകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വകുപ്പ് കർശന നിർദേശം നൽകി. നിലവിലുള്ളവ മാറ്റി പുതിയവ സ്ഥാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കാണിച്ച് ബസ് ഉടമകൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Also Read:ഹ്യുണ്ടായി ട്യൂസണോടും ജീപ്പ് കോമ്പസിനോടും ഏറ്റുമുട്ടാൻ ടൊയോട്ട; ‘കൊറോള ക്രോസ്’ ഇന്ത്യയിലേക്ക്

വാഹനങ്ങളുടെ ഫിറ്റ്‌നസ് ലഭിക്കുന്നതിന് ഈ ക്യാമറകൾ നിർബന്ധമാക്കിയ സാഹചര്യത്തിൽ മാർച്ച് 31-നകം മാറ്റം വരുത്തണമെന്നായിരുന്നു ആദ്യ നിർദേശം. കോടതിയുടെ നിരീക്ഷണങ്ങൾ വന്നെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അതോറിറ്റിക്ക് തുടർ നടപടികൾ സ്വീകരിക്കാനായില്ല. പുതിയ ഉത്തരവ് വരുന്നത് വരെ പഴയ ക്യാമറകൾ ഉപയോഗിക്കുന്നവർക്കെതിരെ ഉടനടി പിഴയോ മറ്റ് നടപടികളോ ഉണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Share Email
Top