അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാര്‍ ആ പണം തട്ടിയെടുക്കുമെന്ന് തനിക്കറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍, സത്രീകളും പുരുഷന്മാരും പുറത്ത് ജോലിപോകുന്നവരാണ്. ദിവസവും 8 മുതല്‍ 10വരെ പണിയെടുക്കുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം സ്ത്രീകള്‍ വീണ്ടും എട്ടുമണിക്കൂറോളം പണിയെടുക്കുന്നു. പുരുഷന്മാര്‍ എട്ട് മുതല്‍ 10 മണിക്കൂര്‍വരെയാണ് ജോലിചെയ്യുന്നത്. 21-ാം നൂറ്റാണ്ടില്‍ ആദിവാസി സ്ത്രീകള്‍ 16-18 മണിക്കൂര്‍വരെ പണിയെടുക്കുന്നുവെന്നും ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

താന്‍ പറയുന്നത് പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെടില്ലായിരിക്കാം, പക്ഷേ ഇത് ഒരു വസ്തുതയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ സ്ത്രീകളുടെ അക്കൗണ്ടില്‍ ഇടാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘നാരിന്യായ്’ പദ്ധതിയെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ആ പണത്തില്‍ നിന്ന് കുറച്ച് നല്‍കാന്‍ പുരുഷന്മാര്‍ സ്ത്രീകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുമെന്ന് അറിയാം. ഇത് പറയേണ്ട വസ്തുതയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്‍ഡ്യ സംഘം അധികാരത്തില്‍ വന്നാല്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആദിവാസി, ദളിത്, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ദരിദ്രരുടെ പട്ടിക തയ്യാറാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്ത് തങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒരു കുടുംബം ദാരിദ്ര്യരേഖ കടക്കുന്ന ദിവസം വരെ രാജ്യത്തെ ഏറ്റവും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്‍ഡ്യ അധികാരത്തിലെത്തിയാല്‍, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും അപ്രന്റീസ്ഷിപ്പ് അവസരങ്ങള്‍ നല്‍കുമെന്നും പ്രതിമാസം 8,000 രൂപ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു.

Top