പുടിന്‍ ഭരണകാര്യങ്ങളില്‍ ഒരു ‘പ്രൊഫഷണല്‍’ ആണ് ; ട്രംപ്

ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍, പുടിനും ട്രംപും യുക്രെയ്ന്‍ സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ അസ്ഥിരമായ സാഹചര്യം, റഷ്യ-അമേരിക്ക സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ സഹായി യൂറി ഉഷാകോവ്

പുടിന്‍ ഭരണകാര്യങ്ങളില്‍ ഒരു ‘പ്രൊഫഷണല്‍’ ആണ് ; ട്രംപ്
പുടിന്‍ ഭരണകാര്യങ്ങളില്‍ ഒരു ‘പ്രൊഫഷണല്‍’ ആണ് ; ട്രംപ്

ഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പാശ്ചാത്യ ഉപരോധങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ച ‘ഒരു പ്രൊഫഷണല്‍’ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അദ്ദേഹം പഠിക്കൂ എന്നും ട്രംപ് പറയുന്നു. ഇരു നേതാക്കളും ഉപരോധ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചു. റഷ്യയ്‌ക്കെതിരെ ഇനി ഏര്‍പ്പെടുത്തുന്നത് കഠിനമായ ഉപരോധങ്ങള്‍ ആയിരിക്കുമെന്നും ട്രംപ് പറയുന്നു. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍, പുടിനും ട്രംപും യുക്രെയ്ന്‍ സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ അസ്ഥിരമായ സാഹചര്യം, റഷ്യ-അമേരിക്ക സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ സഹായി യൂറി ഉഷാകോവ് പറഞ്ഞു.

ശത്രുത എത്രയും വേഗം അവസാനിപ്പിക്കുക എന്ന വിഷയം ട്രംപ് ഉന്നയിച്ചതായി ഉഷാകോവ് പറഞ്ഞു, ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ റഷ്യ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിക്കാനുണ്ടായ സാഹചര്യവും കാരണങ്ങളും പരിഹരിക്കുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉഷാകോവ് കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 500% തീരുവ ചുമത്താന്‍ നിര്‍ദ്ദേശിക്കുന്ന ഒരു ബില്‍ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Donald Trump

Also Read: ആര്‍ട്ടിക് മേഖലയിലെ ‘റഷ്യന്‍ ആധിപത്യം’ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക

അതേസമയം, അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം, റഷ്യയുടെ മേലുള്ള ഉപരോധങ്ങള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഒരു കടുത്ത റുസോഫോബ്‌സ് ഗ്രൂപ്പില്‍ പെട്ടയാളാണെന്നും അദ്ദേഹം അധികാരത്തിലിരുന്നെങ്കില്‍ വളരെക്കാലം മുമ്പുതന്നെ റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാണിച്ചു.യുക്രെയ്ന്‍ പ്രതിസന്ധി ആരംഭിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ അമേരിക്ക റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. 2022 ല്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം, സാമ്പത്തിക, ഊര്‍ജ്ജ ഉപരോധങ്ങളും ആസ്തി മരവിപ്പിക്കലുകളും ഉള്‍പ്പെടെ അവ ഗണ്യമായി വികസിപ്പിച്ചു. ഉപരോധങ്ങളെ ‘നിയമവിരുദ്ധം’ എന്നാണ് റഷ്യ വ്യക്തമാക്കിയത്.

Share Email
Top