നാസയെ ഞെട്ടിച്ച ‘പ്രൊജക്ട് ആങ്കർ’ ഗുരുത്വാകർഷണ തട്ടിപ്പ്; ശാസ്ത്രം പറയുന്നത് എന്ത്?

ടിക്ടോക്, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിച്ച ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ 'പ്രൊജക്ട് ആങ്കർ' എന്ന പേരുള്ള ഒരു സാങ്കൽപ്പിക രഹസ്യ പദ്ധതിയായിരുന്നു

നാസയെ ഞെട്ടിച്ച ‘പ്രൊജക്ട് ആങ്കർ’ ഗുരുത്വാകർഷണ തട്ടിപ്പ്; ശാസ്ത്രം പറയുന്നത് എന്ത്?
നാസയെ ഞെട്ടിച്ച ‘പ്രൊജക്ട് ആങ്കർ’ ഗുരുത്വാകർഷണ തട്ടിപ്പ്; ശാസ്ത്രം പറയുന്നത് എന്ത്?

ഭൂമിയിലെ ഗുരുത്വാകർഷണം പെട്ടെന്ന് നിലച്ചുപോയാൽ നമ്മുടെ അവസ്ഥ എന്താകും? ഈ ചോദ്യം കേട്ട് ഞെട്ടാൻ വരട്ടെ, അടുത്തിടെ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചുകൊണ്ട് ഒരു ഞെട്ടിക്കുന്ന വാർത്ത പ്രചരിച്ചിരുന്നു. അതായത്, കുറഞ്ഞ നേരത്തേക്ക് ഭൂമിയിലെ സർവചരാചരങ്ങളും അന്തരീക്ഷത്തിലേക്ക് പൊങ്ങിപ്പറക്കുമെന്നും ലോകം വൻ ദുരന്തത്തെ നേരിടാൻ പോകുന്നുവെന്നുമായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ ഈ നുണക്കഥയ്ക്ക് പിന്നിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നതാണ് വാസ്തവം.

ടിക്ടോക്, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിച്ച ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ ‘പ്രൊജക്ട് ആങ്കർ’ എന്ന പേരുള്ള ഒരു സാങ്കൽപ്പിക രഹസ്യ പദ്ധതിയായിരുന്നു. നാസയുടെ ചോർന്ന രേഖകൾ പ്രകാരം ഭൂമിയിൽ ഏഴു സെക്കൻഡ് നേരം ഗുരുത്വാകർഷണം അപ്രത്യക്ഷമാകുമെന്നും, ഇത് തടയാൻ അമേരിക്കൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നുമായിരുന്നു അവകാശവാദം. വായനക്കാരെ ഭയപ്പെടുത്തി വ്യൂസും ലൈക്കുകളും നേടാൻ വേണ്ടി മാത്രം എഐ ടൂളുകൾ ഉപയോഗിച്ച് ചിലർ പടച്ചുവിട്ട വെറുമൊരു കെട്ടുകഥ മാത്രമാണിത്.

Also Read: ആകാശഗംഗയ്ക്ക് വെളിയിൽ ദുരൂഹമായ നക്ഷത്ര പ്രവാഹം കണ്ടെത്തി നാസയുടെ ഹബിൾ ദൂരദർശിനി; ഡാർക്ക് മാറ്ററിനെക്കുറിച്ച് നിർണായക സൂചനകൾ

എന്നാൽ, ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് ഗുരുത്വാകർഷണം എന്നത് പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യാൻ കഴിയുന്ന ഒന്നല്ല. ഭൂമിയുടെ പിണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഗുരുത്വാകർഷണം നിലനിൽക്കുന്നത്. അതിനാൽ ഭൂമിയുടെ പിണ്ഡം മുഴുവനായി അപ്രത്യക്ഷമായാൽ മാത്രമേ ഗുരുത്വാകർഷണം ഇല്ലാതാവുകയുള്ളൂ. അന്നേ ദിവസം നടക്കാനിരുന്ന പൂർണ സൂര്യഗ്രഹണത്തെയും പെഴ്സീഡ് ഉൽക്കാവർഷത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഇത്തരം ഭീതിജനകമായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചത്.

ഈ വ്യാജപ്രചാരണങ്ങൾക്കെതിരെ നാസയും ശാസ്ത്രലോകവും ഔദ്യോഗികമായി രംഗത്തെത്തുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. പൂർണ സൂര്യഗ്രഹണത്തിനോ മറ്റ് ആകാശവിസ്മയങ്ങൾക്കോ ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിൽ യാതൊരുവിധ വ്യതിയാനങ്ങളും ഉണ്ടാക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതിനാൽ അടിസ്ഥാനരഹിതമായ ഇത്തരം വ്യാജവാർത്തകൾ തള്ളിക്കളയുക, ശാസ്ത്രീയ സത്യങ്ങൾ തിരിച്ചറിഞ്ഞ് വസ്തുതകളെ സമീപിക്കുക.

Share Email
Top