ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനമാണ് വര്‍ധന.12 പൊതുമേഖല ബാങ്കുകളുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 1,41,203 കോടി രൂപയാണ്. ഇതില്‍ 40 ശതമാനവും എസ്.ബി.ഐയുടെ ലാഭമാണ്. 61,077 കോടി രൂപയാണ് എസ്.ബി.ഐ നേടിയ ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതലാണിത്.
ബാങ്ക് ഓഫ് ബറോഡ 17,788 കോടിയും കാനറ ബാങ്ക് 14,554 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്ക് 8,245 കോടിയും യൂണിയൻ ബാങ്ക് 13,649 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2,549 കോടിയും ലാഭം നേടി. ബാങ്ക് ഓഫ് മഹാരാഷ്ട്ര 4,055 കോടി രൂപയും ഇന്ത്യ ബാങ്ക് 8,063 കോടി രൂപയുമാണ് ലാഭമുണ്ടാക്കിയത്. ഇക്കാലയളവില്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് മാത്രമാണ് ലാഭത്തില്‍ കുറവുണ്ടായത്. 595 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ 55 ശതമാനം കുറവ്. 2018 സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകള്‍ 85,390 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു.