കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോണ്‍ഗ്രസ് വേട്ടയാടി: നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോണ്‍ഗ്രസ് വേട്ടയാടി: നരേന്ദ്ര മോദി

പുണെ: രാജ്യത്ത് തീവ്രവാദം വളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോണ്‍ഗ്രസ് വേട്ടയാടി. 26/11 മുംബൈ ഭീകാരക്രമണത്തിനു പിന്നിലും ഹിന്ദുക്കളെന്ന് ആരോപിച്ചു. യാസീന്‍ ഭട്കലിനെ പിന്തുണച്ചതും യാക്കൂബ് മേമന്റെ വധശിക്ഷ തടയാന്‍ ശ്രമിച്ചതും കോണ്‍ഗ്രസാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടുന്നു.

രാജ്യത്തെ പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണ്. ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവര്‍ക്ക് രാജ്യത്തെ സുരക്ഷിതമാക്കാന്‍ കഴിയുമോ? മോദി സര്‍ക്കാര്‍ ഭീകരവാദികളെ വീട്ടില്‍ കയറി കൊലപ്പെടുത്തി. പിഎഫ്‌ഐയെ നിരോധിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് ഭീകരര്‍ രാജ്യത്ത് വിഹരിക്കുകയായിരുന്നു. അയോധ്യയിലും കാശിയിലും അടക്കം ആക്രമണങ്ങള്‍ നടന്നത് എങ്ങനെ മറക്കുമെന്നും പുണെയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ചോദിച്ചു.

Top