ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണി; പ്രകാശ് ജാവദേക്കര്‍

ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണി; പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം : ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പ്രകാശ് ജാവദേക്കര്‍. വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടര്‍മാരും ഞെട്ടലോടെയാണ് കാണുന്നത്. നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്‌ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. അത്തരത്തില്‍ തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും അദ്ദേഹം പറഞ്ഞു.

3500 ല്‍ അധികം കേസുകള്‍ പിഎഫ്‌ഐക്കെതിരെയുണ്ട്. 100ല്‍ അധികം പിഎഫ്‌ഐക്കാര്‍ ജയിലിലുമാണ്. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഈ കൂട്ടുകെട്ടുണ്ട്. കോണ്‍ഗ്രസ് പലപ്പോഴും പാകിസ്ഥാന്റേയും തീവ്രവാദ സംഘടനകളുടെയും ചൈനയുടെയും ശബ്ദമാകാറുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് മറുപടി പറയണം. രാഹുല്‍ ഗാന്ധിയും സതീശനും തരൂരും സുധാകരനും മൗനത്തിലാണ്. രാജ്യത്തിന്റെ സുരക്ഷിതത്വം കോണ്‍ഗ്രസ് അടിയറ വയ്ക്കുകയാണ്. അമേഠിയില്‍ ജനങ്ങള്‍ നല്‍കിയ മറുപടി വയനാട്ടിലും നല്‍കും. ഒരു മാസം മുമ്പ് രഞ്ജിത്തിന്റെ കൊലപാതകികളായ പിഎഫ്‌ഐയുടെ ഗുണ്ടകള്‍ക്ക് വധശിക്ഷ ലഭിച്ചു. ഇവരെയാണ് കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കുന്നത്.

എസ്ഡിപിഐ പിന്തുന്ന പ്രഖ്യാപിച്ചിട്ട് കോണ്‍ഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും തീവ്രവാദികളെ പിന്തുണക്കുന്നതില്‍ മത്സരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎമ്മും സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസും പറയുന്നു. മൂന്നു ദിവസം മുമ്പാണ് രാഹുല്‍ഗാന്ധിയും എല്‍ഡിഎഫ് നേതാക്കളും ഒരുമിച്ച് കൈകോര്‍ത്ത് വേദി പങ്കിട്ടത്. ബിജെപിക്ക് കേരളത്തിലെ ജനങ്ങളോടാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.

Top