വിപണികള്‍ കീഴടക്കി പൈനാപ്പിള്‍ വില സര്‍വകാല റെക്കോഡില്‍

വിപണികള്‍ കീഴടക്കി പൈനാപ്പിള്‍ വില സര്‍വകാല റെക്കോഡില്‍

കൊച്ചി:പൈനാപ്പിള്‍ വില കുത്തനെ ഉയരുന്നതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍. പൈനാപ്പിള്‍ വില കുതിച്ചുയരാന്‍ കാരണം കേരള വിപണിയിലെ വലിയ ഡിമാന്‍ഡും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിള്‍ പഴുക്കാന്‍ പതിവിലും കൂടുതല്‍ ദിവസങ്ങള്‍ എടുത്തതിനാല്‍ പൈനാപ്പിള്‍ വിപണിയില്‍ എത്തുന്നത് കുറഞ്ഞതും വില വര്‍ധനവിന് പ്രധാന കാരണമായി. സംസ്ഥാനത്ത് പൈനാപ്പിള്‍ വില സര്‍വകാല റെക്കോഡില്‍. 60 മുതല്‍ 65 വരെയാണ് വിപണിയില്‍ ഒരു കിലോ പൈനാപ്പിളിന്റെ വില. വേനല്‍ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് പൈനാപ്പിളിന്. ഒരു കിലേക്ക് 60 മുതല്‍ 65 രൂപ വരെ വിപണിയില്‍ വിലയുണ്ട്.വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയില്‍ ആവശ്യം വര്‍ധിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിന്റെ വില വര്‍ധിക്കാനിടയാക്കി.

കടുത്ത ചൂടില്‍ പൈനാപ്പിള്‍ ചെടികളില്‍നിന്ന് വിത്ത് പൊട്ടാതെ വന്നതോടെ നല്ലയിനം വിത്തുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തുകള്‍ക്ക് ഇപ്പോള്‍ 15 രൂപയാണ് വില. വില വര്‍ധിച്ചെങ്കിലും നല്ലയിനം വിത്തുകള്‍ ആവശ്യത്തിന് കിട്ടാനുമില് ചൂട് കൂടിയതോടെ പൈനാപ്പിള്‍ വില കുതിച്ചുയര്‍ന്നു. ഉണക്കില്‍ ഉത്പാദനം ഇടിഞ്ഞതാണ് വില കൂടാന്‍ കാരണം. കൂടാതെ, വിപണിയില്‍ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉത്പാദനത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് കര്‍ഷകര്‍ അറിയിച്ചു. അതേസമയം, പൈനാപ്പിള്‍ വിത്ത് കിട്ടാത്ത സാഹചര്യമാണ്. മുന്‍പ് ഏഴ് രൂപ ഉണ്ടായിരുന്ന വിത്തിന് നിലവില്‍ 15 രൂപയാണ് വില.

Top