‘ഭര്‍ത്താവിനെ എന്റെ കണ്‍മുന്നിലിട്ട് കൊന്നു, എന്നെക്കൂടി കൊല്ലൂ’; ഭര്‍ത്താവിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ പല്ലവി

സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്.

‘ഭര്‍ത്താവിനെ എന്റെ കണ്‍മുന്നിലിട്ട് കൊന്നു, എന്നെക്കൂടി കൊല്ലൂ’; ഭര്‍ത്താവിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ പല്ലവി
‘ഭര്‍ത്താവിനെ എന്റെ കണ്‍മുന്നിലിട്ട് കൊന്നു, എന്നെക്കൂടി കൊല്ലൂ’; ഭര്‍ത്താവിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ പല്ലവി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കര്‍ണാടക സ്വദേശിനി പല്ലവിയാണ് ഭീകരാക്രമണത്തെ പറ്റി കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിയേറ്റു വീണ ഭര്‍ത്താവിനെ കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു അദ്ദേഹം. രക്ഷപ്പെടൂ, രക്ഷപ്പെടൂവെന്ന് അലറിവിളിച്ച് ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നവര്‍ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Also Read: പഹല്‍ഗാം ഭീകരാക്രമണം; അമിത് ഷാ ശ്രീനഗറിലെത്തി

എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരരോട് പറഞ്ഞപ്പോള്‍ ‘പോയി മോദിജിയോട് പറയൂ’ എന്നാണ് ഭീകരരില്‍ ഒരാള്‍ മറുപടി തന്നതെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’പഹല്‍ഗാമിലെ ആശുപത്രിക്കിടക്കയില്‍ ഇരുന്ന് വിറയല്‍ മാറാത്ത സ്വരത്തില്‍ പല്ലവി പറഞ്ഞു.

കര്‍ണാടകയില്‍ നിന്ന് ടൂറിസ്റ്റുകള്‍ ആയി 12 പേര്‍ ഉണ്ടായിരുന്നു. ഒരേ സംഘത്തില്‍ ഉള്ളവര്‍ അല്ല ഇവരെന്നാണ് റിപ്പോര്‍ട്ട്. കുടുംബവുമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ് റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആണ് മഞ്ജുനാഥ് റാവു.

Share Email
Top