പാക്കിസ്ഥാന്റെ പേടിസ്വപ്നം എസ് 400 ട്രയംഫ്, ഇന്ത്യയ്ക്ക് റഷ്യ നല്‍കിയ മിസൈല്‍ പ്രതിരോധ കരുത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ എസ് 400 ട്രയംഫ് എന്ന റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ കരുത്ത് പ്രയോഗിക്കാനുള്ള ഒരവസരമായി ഇപ്പോഴത്തെ പാക് - ഇന്ത്യ സംഘർഷം മാറും. ഇന്ത്യയുടെ കൈവശമെത്തിയ ഈ ആധുനിക പ്രതിരോധ സംവിധാനത്തിന് ആണവ പോർമുന ഘടിപ്പിച്ചെത്തുന്ന മിസൈലുകളെ പോലും ആകാശത്ത് വച്ച് തകർക്കാനുള്ള കഴിവുണ്ട്.

പാക്കിസ്ഥാന്റെ പേടിസ്വപ്നം എസ് 400 ട്രയംഫ്, ഇന്ത്യയ്ക്ക് റഷ്യ നല്‍കിയ മിസൈല്‍ പ്രതിരോധ കരുത്ത്
പാക്കിസ്ഥാന്റെ പേടിസ്വപ്നം എസ് 400 ട്രയംഫ്, ഇന്ത്യയ്ക്ക് റഷ്യ നല്‍കിയ മിസൈല്‍ പ്രതിരോധ കരുത്ത്

മ്മു കശ്മീരില്‍ വിനോദ സഞ്ചാരികളെ കൂട്ടക്കൊല നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച്, പാക്കിസ്ഥാന് എതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. സൈനിക നടപടിക്ക് മുന്നോടിയായി, നയതന്ത്ര തലത്തില്‍ കടുത്ത നടപടി സ്വീകരിച്ച സുരക്ഷാ കൗണ്‍സില്‍, സിന്ധു നദീജല കരാറും റദ്ദാക്കി കഴിഞ്ഞിട്ടുണ്ട്. യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്പടിയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റം, പാക്കിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം തന്നെയാണ്. ഇതിനു പുറമെ, വാഗാ – അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്കുള്ള യാത്ര വിലക്ക്, പാക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യ വിടുക തുടങ്ങിയ നിര്‍ണ്ണായക തീരുമാനവും ഇന്ത്യ എടുത്ത് കഴിഞ്ഞിട്ടുണ്ട്.

Also Read: യുദ്ധകാലങ്ങളില്‍ പോലും സ്വീകരിക്കാത്ത നടപടി, ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് തിരിച്ചടി

ശക്തമായ സൈനിക നടപടിക്ക് മുന്‍പുള്ള ഇന്ത്യയുടെ നീക്കമായാണ്, പാക്കിസ്ഥാനും ഈ നടപടിയെ നോക്കി കാണുന്നത്. ഭീകരാക്രമണത്തോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട പാക്കിസ്ഥാനെ ന്യായീകരിക്കാന്‍, ഒരു ഇസ്ലാമിക രാജ്യം പോലും രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ, ലോകത്തെ സകല രാജ്യങ്ങളും ഇന്ത്യയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിളറി പിടിച്ച പാക്കിസ്ഥാന്‍, സമനില തെറ്റിയവരെ പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്. കറാച്ചി തുറമുഖത്തെ അവരുടെ മിസൈല്‍ പരീക്ഷണവും ഷിംല കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ എല്ലാം തന്നെ, ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും, പാക്കിസ്ഥാന് എതിരായ ആക്രമണം വേഗത്തിലാക്കുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം.

Indian Army

പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍, ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പ്രേരണ നല്‍കിയത് പാക്കിസ്ഥാന്‍ സൈനിക മേധാവിയും ഐ.എസ്.ഐയുമാണ് എന്നതാണ്, ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍, പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്ക് നേരെ മാത്രമല്ല, സൈനിക താവളങ്ങള്‍ക്ക് എതിരെയും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ തോറ്റോടിയ ചരിത്രം മാത്രമാണ് പാക്കിസ്ഥാനുള്ളത്. കളി അതിര് വിട്ടപ്പോള്‍, ആ രാജ്യത്തെ തന്നെ രണ്ടായി പിളര്‍ത്തിയതും ഇന്ത്യയാണ്. പുതിയ സാഹചര്യത്തില്‍, വീണ്ടും പാക്കിസ്ഥാനെ പല കഷ്ണങ്ങളാക്കി മാറ്റാനും ഇന്ത്യ വിചാരിച്ചാല്‍ കഴിയും.

ബലൂചിസ്ഥാന്‍ ജനത ഇപ്പോള്‍ തന്നെ, സ്വാതന്ത്രത്തിനുള്ള പോരാട്ടത്തിലാണ്. ഇവിടേക്ക് ഇന്ത്യന്‍ സൈന്യം ഇരച്ചു കയറിയാല്‍, പിന്നെ അവിടെ പിടിച്ചു നില്‍ക്കാന്‍, പാക് സൈന്യത്തിന് കഴിയുകയില്ല. ഇതിനകം തന്നെ പാക് സൈന്യത്തിന്റെ ശവപറമ്പായി ബലൂചിസ്ഥാനെ അവിടുത്തെ സായുധഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മി മാറ്റി തുടങ്ങിയിട്ടുണ്ട്. ഈ വിഭാഗത്തിന് ആവശ്യമായ സഹായങ്ങള്‍ ഇന്ത്യയുടെയും ഇറാന്റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നതോടെ, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യവും, അധികം താമസിയാതെ തന്നെ സംഭവിക്കാനാണ് സാധ്യത. ഇനി നമുക്ക് ഇപ്പോള്‍ പാക്കിസ്ഥാന്‍ കളിക്കുന്ന മിസൈല്‍ പൊറാട്ട് നാടകത്തെ കുറച്ച് ഒന്ന് പരിശോധിക്കാം. പാക്കിസ്ഥാന്റെ കൈവശമുള്ളതില്‍ അധികവും ചൈന നല്‍കിയ മിസൈലുകളാണ്. ഈ മിസൈലുകള്‍ ഉപയോഗിച്ചാണ് കറാച്ചിയില്‍ അവര്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. യുദ്ധത്തിന് തയ്യാറാണെന്ന വെല്ലുവിളിയായി ഈ പരീക്ഷണത്തെ ലോക രാജ്യങ്ങള്‍ പോലും കാണാത്തത്, പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കാനോ, ഇന്ത്യന്‍ ആക്രമണത്തെ ചെറുക്കാനോ ഉള്ള ആരോഗ്യമില്ലാത്തതു കൊണ്ടു മാത്രമാണ്.

Rafale fighter jets

ആധുനിക മിസൈലുകളാലും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാലും സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തിയാണ്. ലോകത്തെ മികച്ച കര- വ്യോമ – നാവികസേനകളാണ് ഇന്ത്യയുടെ അഭിമാനം. ഈ കരുത്തില്‍ ശരിക്കും ആത്മവിശ്വാസം ഉള്ളതു കൊണ്ടാണ്, ഭീകരര്‍ക്കും പാക്കിസ്ഥാനും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തിരിച്ചടി നല്‍കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്ത് നിന്നു തന്നെ പാക്കിസ്ഥാനെ ചാരമാക്കാന്‍ ശേഷിയുള്ള റാഫേല്‍ വിമാനം ഇന്ത്യയുടെ പ്രധാന പോര്‍മുനയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ആയുധ രംഗത്ത് ഇന്ത്യയുണ്ടാക്കിയ മുന്നേറ്റം ഞെട്ടിക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ മഹാ സമുദ്രത്തിനും അപ്പുറം വ്യാപിച്ച് കിടക്കുന്ന സ്വാധീനമുള്ളതാണ് ഇന്ത്യയുടെ നാവിക സേന. ഇപ്പോള്‍ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയ കറാച്ചി തുറമുഖത്തെ കത്തിച്ചു കളയാന്‍, ഇന്ത്യന്‍ വിമാന വാഹിനി കപ്പലുകള്‍ക്ക് മിനുട്ടുകള്‍ മതിയാകും. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യയുടെ എസ് 400 ട്രയംഫ് സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. പാക് ചൈനീസ് അതിര്‍ത്തികളില്‍ ഇപ്പോള്‍ത്തന്നെ എസ് 400 ട്രയംഫ് ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. 2018ല്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് 2021ലാണ് എസ് 400 ട്രയംഫ് സംവിധാനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെത്തിയത്. ഇതിന്റെ പരീക്ഷണവും വന്‍ വിജയമായിരുന്നു. പാക്കിസ്ഥാനില്‍ നിന്നോ ചൈനയില്‍ നിന്നോ വ്യോമമാര്‍ഗമുള്ള ഏതു നീക്കത്തെയും പ്രതിരോധിച്ച് ആകാശക്കോട്ട കെട്ടാന്‍ എസ് 400 ട്രയംഫ് സംവിധാനത്തിനു കെല്‍പ്പുണ്ട്. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന് പേരുള്ള അമേരിക്കയുടെ എഫ്-35നെ വരെ തകര്‍ക്കാന്‍ റഷ്യയുടെ ഈ കണ്ടുപിടുത്തത്തിനു കഴിയും.

india and pakistan

നിരവധി മിസൈല്‍ സ്‌കാഡ്രണുകള്‍ ഇതിനകം തന്നെ ഇന്ത്യ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ലഡാക്ക് സിലിഗുഡി ഇടനാഴി കേന്ദ്രീകരിച്ചും പഞ്ചാബിലുമാണ് ഇവ വിന്യസിച്ചിട്ടുള്ളത്. പരമാവധി 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ, ആളില്ലാ വിമാനങ്ങളെയോ ഉള്‍പ്പെടെ, എസ് 400ലെ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കാനാകും. ഇന്ത്യയുടെ മിസൈല്‍ രംഗത്തെയും, പ്രതിരോധ ശേഷിയിലെയും ഈ പുരോഗതി, പാകിസ്ഥാന്റെ ആണവ പ്രതിരോധത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്. 2024 ജൂലൈ 24-ന് ആണ് ഇന്ത്യ തങ്ങളുടെ ബിഎംഡി സിസ്റ്റത്തിന്റെ രണ്ടാം ഘട്ടത്തിന്റെ വിജയകരമായ പരീക്ഷണം നടത്തിയത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ സംവിധാനത്തിന് എതിരാളിയുടെ ബാലിസ്റ്റിക് മിസൈലിനെ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുമെന്നത് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് ഘട്ടങ്ങളുള്ള ബിഎംഡി സിസ്റ്റം വര്‍ഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: പുൽവാമയിലും പഹൽഗാമിലും ആവർത്തിക്കുന്ന ചോദ്യങ്ങൾ ! ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും സുരക്ഷ ചോദ്യചിഹ്നത്തിൽ?

2019- ലെ ഇന്ത്യാ – പാക് ഏറ്റുമുട്ടലിനു ശേഷമാണ് റഷ്യന്‍ എസ്-400 സിസ്റ്റം ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ ഇതിനകം തന്നെ 5 യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഒരു സൈനികാഭ്യാസത്തില്‍ 80 ശതമാനം യുദ്ധവിമാനങ്ങളും തകര്‍ത്തായിരുന്നു എസ്400 ട്രയംഫ് അതിന്റെ കരുത്ത് പ്രകടമാക്കിയിരുന്നത് എന്നാണ്, ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യ വികസിപ്പിച്ച ‘സങ്കീര്‍ണ്ണമായ’ ദീര്‍ഘദൂര റഡാറുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ പ്രദേശത്തിനുള്ളിലെ 600 കിലോമീറ്ററിനുള്ളിലെ ഏത് വസ്തുക്കളെയും കണ്ടെത്താന്‍ S400 ന് കഴിയുമെന്നാണ്, പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്റെ ഹത്ഫ്, ഗൗരി, ഷഹീന്‍ മിസൈലുകളെ വളരെ പെട്ടന്ന് പ്രതിരോധിക്കാന്‍’ ഇതുവഴി ഇന്ത്യയ്ക്ക് കഴിയും. ചുരുക്കി പറഞ്ഞാല്‍, പാക്കിസ്ഥാന്‍ ആണവ പോര്‍മുന ഘടിപ്പിച്ച് ആക്രമണം നടത്തിയാല്‍ പോലും, അത് പാക് മണ്ണില്‍ വച്ച് തന്നെ പൊട്ടിച്ച് കളയാന്‍, എസ് 400 സിസ്റ്റത്തിനു കഴിയും.

S-400 Triumph

അതായത്, ഇന്ത്യയുടെ തിരിച്ചടി ഭയന്ന്, പാക്കിസ്ഥാന്‍ നിലവില്‍ കറാച്ചിയില്‍ പരീക്ഷണം നടത്തിയ മിസൈല്‍, ഇന്ത്യയെ ലക്ഷ്യമാക്കി തൊടുത്താല്‍, പാക് ആകാശത്ത് വച്ച് തന്നെ അത് തകര്‍ക്കപ്പെടുമെന്നത് വ്യക്തം. തിരിച്ച് ഇന്ത്യ ഒരു മിസൈല്‍ പ്രയോഗിച്ചാല്‍, അത് തടുക്കാന്‍, ഇന്ന് പാക്കിസ്ഥാന്റെ കൈവശം ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനമില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇനി അറിയേണ്ടത്, ഇന്ത്യന്‍ സൈന്യം എപ്പോള്‍ തിരിച്ചടിക്കും എന്നതാണ്. ഉചിതമായ സമയത്ത്, കൃത്യവും വ്യക്തവുമായ ഒരു പ്രഹരം… അതെന്തായാലും, പാക്കിസ്ഥാന്‍ മണ്ണില്‍ ഉറപ്പാണ്. പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണത്തിന് മറുപടിയായി, വളരെ പെട്ടന്ന് തന്നെ, ഇന്ത്യയും വിമാനവാഹിനി കപ്പലില്‍ നിന്നും മിസൈല്‍ തൊടുത്ത് വിട്ടത് ഏതറ്റംവരെയും പോകാന്‍ ഇന്ത്യ തയ്യാറാണെന്ന സൂചന കൂടിയാണ്.


Express View

വീഡിയോ കാണാം

Share Email
Top