ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നേരത്തെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം അദ്ദേഹം ഒഴിഞ്ഞിരുന്നു. നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രി അധികാരമേൽക്കും.
ഇന്ത്യയിലെ എല്ലാ നിയമനിർമ്മാണ സഭകളിലും (ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമനിർമ്മാണ കൗൺസിൽ) അംഗമാവുക എന്ന അപൂർവ്വ നേട്ടം ഇതോടെ നിതീഷ് കുമാർ കൈവരിച്ചു. ബിഹാറിൽ എൻ.ഡി.എ സഭ്യത്തെ അധികാരത്തിൽ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ ഈ മാറ്റം, സംസ്ഥാന ഭരണത്തിൽ ബി.ജെ.പിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടയാക്കും.
Also Read: യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; പത്ത് മരണം
രാജ്യസഭയിലെത്തിയ നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിൽ ഒരാളായ നിതീഷ് കുമാറിന്റെ സാന്നിധ്യം പാർലമെന്റിന്റെ അന്തസ്സ് വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ബിഹാറിന്റെ വികസനത്തിന് നൽകിയ സംഭാവനകളും മായാത്തതാണെന്നും മോദി കൂട്ടിച്ചേർത്തു.





