നിലമ്പൂർ തീരുമാനിക്കും 2026-ലെ ജനവിധി, ഇടതുപക്ഷം വിജയിച്ചാൽ മൂന്നാം ഊഴത്തിന് സാധ്യത

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചാൽ, അതോടെ യു.ഡി.എഫിൻ്റെ നിലനിൽപ്പു തന്നെ അപകടത്തിലാകും. 2026 - ൽ വീണ്ടും ഇടതുപക്ഷത്തിൻ്റെ തിരിച്ചു വരവിനാണ് അത്തരമൊരു സാഹചര്യം വഴിയൊരുക്കുക.

നിലമ്പൂർ തീരുമാനിക്കും 2026-ലെ ജനവിധി, ഇടതുപക്ഷം വിജയിച്ചാൽ മൂന്നാം ഊഴത്തിന് സാധ്യത
നിലമ്പൂർ തീരുമാനിക്കും 2026-ലെ ജനവിധി, ഇടതുപക്ഷം വിജയിച്ചാൽ മൂന്നാം ഊഴത്തിന് സാധ്യത

2021 ഏപ്രില്‍ ആറിനാണ് കഴിഞ്ഞ നിയമസഭ പൊതു തിരഞ്ഞെടുപ്പ് നടന്നത്. അത് വെച്ച് കണക്കാക്കിയാല്‍, 2026-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും തികച്ചില്ല. അതു കൊണ്ടു തന്നെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഏറ്റവും ഒടുവിലായി പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍, സിറ്റിംഗ് സീറ്റുകളായ പാലക്കാടും ചേലക്കരയും യു.ഡി.എഫും ഇടതുപക്ഷവും നിലനിര്‍ത്തുകയാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍, നിലമ്പൂരില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടായാല്‍, അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെയും കാര്യമായി സ്വാധീനിക്കും.

Also Read: അമേരിക്കയെ താഴെ ഇറക്കി ചൈന, ഇനി ആഗോള ഷിപ്പിംഗില്‍ അധിപന്മാര്‍

ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ ആയ പി.വി അന്‍വര്‍ സി.പി.എം നേതൃത്തെ വെല്ലുവിളിച്ച് രാജിവച്ചാണ്, ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ, നിലമ്പൂരില്‍ ഇടതുപക്ഷം പരാജയപ്പെടേണ്ടത്, പി.വി അന്‍വറിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം മാത്രമല്ല, നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. നിലമ്പൂരില്‍ ഇടതുപക്ഷം പരാജയപ്പെട്ടാല്‍, 2026-ല്‍ കേരള ഭരണം പിടിക്കുക എന്ന സ്വപ്നത്തിന് അരികെ യു.ഡി.എഫ് എത്തും. ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനും അവര്‍ക്ക് സാധിക്കും. അത്തരമൊരു വിജയം പി.വി അന്‍വറിന്റെ കൂടി വിജയമായാണ് ചിത്രീകരിക്കപ്പെടുക. അതോടെ, മലപ്പുറത്തെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി അന്‍വറും, അദ്ദേഹത്തിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്സും മാറുകയും ചെയ്യും. എന്നാല്‍, മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവി തന്നെ ത്രിശങ്കുവിലാകും.

PV Anvar

കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സകല പ്രതീക്ഷകള്‍ കൂടിയാണ് നിലമ്പൂരില്‍ ചെങ്കൊടി പാറിയാല്‍ അപകടത്തിലാകാന്‍ പോകുന്നത്. ഇത്രയും കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും നിലമ്പൂര്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുക. ഇടതുപക്ഷം നിലമ്പൂരില്‍ വിജയിച്ചാല്‍, യു.ഡി.എഫില്‍ പൊട്ടിത്തെറിയും ഉറപ്പാണ്. കാരണം, കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായിരുന്ന നിലമ്പൂര്‍, തുടര്‍ച്ചയായ രണ്ടാം തവണയും ഇടതുപക്ഷത്തിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്, പി.വി അന്‍വറിന്റെ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ്, യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

Pinarayi Vijayan

ആ… നിലമ്പൂര്‍ മണ്ഡലം, അന്‍വര്‍ ഇല്ലാതെ ഇടതുപക്ഷം പിടിച്ചെടുത്താല്‍, സ്വന്തം അനുയായികളോട് പോലും പറഞ്ഞ് നില്‍ക്കാന്‍, കോണ്‍ഗ്രസ്സിനോ മുസ്ലീം ലീഗിനോ കഴിയുകയില്ല. നിലമ്പൂരില്‍ വീണാല്‍, മുസ്ലീം ലീഗിലും കോണ്‍ഗ്രസ്സിലും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതവും ഗുരുതരമായിരിക്കും. യു.ഡി.എഫ് പിളര്‍ന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന തര്‍ക്കം, ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പിച്ച് നല്‍കുമെന്ന വിലയിരുത്തല്‍ മുസ്ലീം ലീഗില്‍ തന്നെയുണ്ട്. ഭരണം കിട്ടുന്നതിനു മുന്‍പ് തന്നെ, നേതാക്കള്‍ കടിപിടികൂടുന്ന സാഹചര്യം, യു.ഡി.എഫിനെ ദുര്‍ബലമാക്കുമെന്നാണ്, ലീഗ് നേതൃത്വം കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

V D Satheesan, Ramesh Chennithala, Shashi Tharoor And K Sudhakaran

ലീഗിനെ സംബന്ധിച്ച്, പത്ത് വര്‍ഷം അധികാരത്തിന് പുറത്ത് ഇരിക്കേണ്ടി വന്നത് പോലെ, ഇനി ഒരു അഞ്ച് വര്‍ഷം കൂടി മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യം ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഇപ്പോഴില്ലെങ്കില്‍, ഇനി ഒരവസരം ഇല്ലെന്ന മുന്നറിയിപ്പ്, വി.എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പോലുളള ഉന്നത നേതാക്കളും, കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും വി.എസ് ജോയി വിഭാഗവും തമ്മിലുള്ള ഉടക്കിലും, യു.ഡി.എഫ് നേതൃത്വം ആശങ്കയിലാണ്. ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും, പാലം വലി ഉറപ്പാണെന്നതാണ്, നിലവിലെ നിലമ്പൂരിലെ അവസ്ഥ. ഇതില്‍ ആര്യാടന്‍ ഷൗക്കത്ത് വിഭാഗം ഉടക്കിയാല്‍, മുസ്ലീം ലീഗിന്റെ പല സിറ്റിംഗ് സീറ്റുകള്‍ പോലും അതിന്റെ പ്രതിഫലനമുണ്ടാകും.

PK Kunhalikutty And Sadiq Ali Shihab Thangal

മലപ്പുറത്ത് ആര്യാടന്‍ കോണ്‍ഗ്രസ്സ് എന്നാണ്, പൊതുവെ കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ അറിയപ്പെടുന്നത്. അത്രമാത്രം സ്വാധീനമാണ്, മലപ്പുറത്തെ കോണ്‍ഗ്രസ്സില്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദ് ഉണ്ടാക്കിയിരുന്നത്. ഈ സ്വാധീനം ആര്യാടന്‍ മുഹമ്മദിന്റെ മരണശേഷം മകന്റെ നേതൃത്വത്തിലാണ് എത്തി നില്‍ക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തന്നെയാണ് ലീഗിലെ പ്രബല വിഭാഗം, ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. പി.വി അന്‍വറിന്റെ ഉറച്ച പിന്തുണയാണ്, വി.എസ് ജോയിയുടെ കരുത്ത്. ഇവരെ രണ്ട് പേരെയും മാറ്റി നിര്‍ത്തി മൂന്നാമത് ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാലും, നിലമ്പൂരിലെ കോണ്‍ഗ്രസ്സില്‍ കാലുവാരല്‍ ഉറപ്പാണ്. അതാകട്ടെ, ഒരു യാഥാര്‍ത്ഥവുമാണ്.

Aryadan Shoukath

സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും, ശക്തമായ സ്വാധീനമുള്ള നിയമസഭ മണ്ഡലമാണ് നിലമ്പൂര്‍. 2016-ലും 2021-ലും നിലമ്പൂരില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച അന്‍വര്‍, ഇടതുപക്ഷത്ത് നില്‍ക്കുമ്പോള്‍, യു.ഡി.എഫ് നേതാക്കളെയും നിര്‍ത്തിപ്പൊരിച്ചിട്ടുണ്ട്. എന്തിനേറെ, രാഹുല്‍ഗാന്ധി പോലും അന്‍വറിന്റെ നാക്കിന്റെ വീര്യമറിഞ്ഞിട്ടുണ്ട്. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി ഇടതുമായി തെറ്റുന്നത്. അത് അറസ്റ്റിലേക്കും ഒരു ദിവസത്തെ ജയില്‍വാസത്തിലേക്കും നീണ്ടതോടെ, വലിയ പകയായി മാറി. ഈ പകയാണ്, ആദ്യം ഡി.എം.കെയിലേക്കും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്കും അന്‍വറിനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

Also Read: ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരു വിഷയമല്ല; ടി പി രാമകൃഷ്ണന്‍

നിലമ്പൂരില്‍ യുഡി.എഫിനെ വിജയിപ്പിച്ച്, യു.ഡി.എഫ് ബര്‍ത്ത് ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യം. 2016-ല്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂരില്‍ നിന്നും അന്‍വര്‍ വിജയിച്ചത്. 2021-ല്‍ ഈ ഭൂരിപക്ഷം 2,700 ആയി കുറയുകയുണ്ടായി. കാല്‍ നൂറ്റാണ്ടിലേറെകാലം കുത്തകയാക്കി വെച്ച ഈ സീറ്റ് പിടിച്ചെടുക്കാന്‍, അനുകൂല രാഷ്ട്രീയ കാലാവസ്ഥയിലും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെങ്കില്‍, ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വമ്പന്‍ ലോട്ടറിയായാണ് മാറുക. നിലമ്പൂരിലെ ജാതി – മത സമവാക്യങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ചെലുത്താന്‍ പോകുന്നത് നിര്‍ണ്ണായക സ്വാധിനമായിരിക്കും.


Express View

വീഡിയോ കാണാം

Share Email
Top