നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്ന് നിക്ക് ഊട്ടിന്റെ പേര് ഒഴിവാക്കി

വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ആണ് പേര് ഒഴിവാക്കിയത്

നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്ന് നിക്ക് ഊട്ടിന്റെ പേര് ഒഴിവാക്കി
നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്ന് നിക്ക് ഊട്ടിന്റെ പേര് ഒഴിവാക്കി

ആംസ്റ്റര്‍ഡാം: വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് ഒഴിവാക്കി. വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ആണ് പേര് ഒഴിവാക്കിയത്. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പേര് ഒഴിവാക്കിയത്.

നിക്ക് ഊട്ടിന് 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ നേടിക്കൊടുത്ത ചിത്രമാണിത്. 1972 ജൂണിലാണ് എപി ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ എന്‍ബിസി ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ഫോട്ടോ പകര്‍ത്തിയതെന്നു ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ദി സ്ട്രിങ്ങര്‍ എന്ന ഡോക്യുമെന്ററി അവകാശപ്പെട്ടു.

Also Read: ലോക രാജ്യങ്ങൾ കണ്ണോടിക്കുന്ന വലിയൊരു ചൈനീസ് ‘രഹസ്യം’ ഇന്ത്യയിലുണ്ട്, അത് എന്താണ്?

അതേസമയം 20 ഡോളറിനു ഗുയെന്‍ താന്‍ ഗെ എപിയ്ക്കു ഫോട്ടോ വില്‍ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. ഫോട്ടോയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്നാണ് വേള്‍ഡ് പ്രസ് ഫോട്ടോയുടെ വിലയിരുത്തല്‍.

Share Email
Top