ന്യൂമാഹി ഇരട്ടക്കൊലക്കേസ്; പ്രതികളെ വെറുതെവിട്ടു

മതിയായ തെളിവുകളുടെ അഭാവത്തിൽ ഇവരെല്ലാവരെയും കേസിൽ നിന്നും വെറുതെ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു

ന്യൂമാഹി ഇരട്ടക്കൊലക്കേസ്; പ്രതികളെ വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലക്കേസ്; പ്രതികളെ വെറുതെവിട്ടു

തലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകരെ ന്യൂമാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.

കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെയുള്ള 16 സി.പി.ഐ.എം പ്രവർത്തകരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. മതിയായ തെളിവുകളുടെ അഭാവത്തിൽ ഇവരെല്ലാവരെയും കേസിൽ നിന്നും വെറുതെ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി നാലാം പ്രതിയുമായിരുന്നു.

Share Email
Top