മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊന്നും സ്വാതന്ത്ര്യം എന്താണെന്നറിയില്ല; രാഹുല്‍ ഗാന്ധി

ഡോ. ബി.ആര്‍ അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മഹുവില്‍ ലക്ഷത്തോളം പേരെ അണിനിരത്തിയ കോണ്‍ഗ്രസ് റാലി വന്‍ തോതിലുള്ള ആദിവാസി, ദലിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.

മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊന്നും സ്വാതന്ത്ര്യം എന്താണെന്നറിയില്ല; രാഹുല്‍ ഗാന്ധി
മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊന്നും സ്വാതന്ത്ര്യം എന്താണെന്നറിയില്ല; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറ പോലെ ഉറച്ചു നിന്ന് നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കരുതിയിരിക്കാന്‍ ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഓര്‍മിപ്പിച്ച രാഹുല്‍ ഈ വിഭാഗങ്ങള്‍ക്ക് ജാതി സെന്‍സസിലൂടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുകയെന്നത് കോണ്‍ഗ്രസിന്റെ ദൗത്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഡോ. ബി.ആര്‍ അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മഹുവില്‍ ലക്ഷത്തോളം പേരെ അണിനിരത്തിയ കോണ്‍ഗ്രസ് റാലി വന്‍ തോതിലുള്ള ആദിവാസി, ദലിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. ഗാന്ധിയുടെയും അബേദ്കറിന്റെയും ഭരണഘടനയും ആര്‍.എസ്.എസ്-ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ദലിതുകളെയും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും അടിമകളാക്കാനുള്ള അജണ്ടയാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെന്നും ഓരോ ജാതിക്കും അധികാരത്തിലുള്ള വിഹിതം എത്രയെന്ന് പുറത്തുകൊണ്ടുവരുന്ന ജാതി സെന്‍സസ് രാജ്യത്ത് വിപ്ലവമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു.

Also Read: ‘ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ, ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും’; ഖര്‍ഗെ

നരേന്ദ്ര മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊന്നും സ്വാതന്ത്ര്യം എന്താണെന്നറിയില്ല. അംബേദ്കറിന്റെ വിയര്‍പ്പിന്റെ വിലയാണ് ഇന്ത്യന്‍ ഭരണഘടന. രാമക്ഷേത്ര ഉദ്ഘാടനത്തിന് ആദിവാസി രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തത് അവരുടെ മനഃസ്ഥിതിയുടെ ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടി. അതുപോലെ പാര്‍ലമെന്റ് ഉദ്ഘാടനത്തിനും ആദിവാസി രാഷ്ട്രപതി വരരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. താന്‍ ഒ.ബി.സിക്കാരനാണെന്ന് പറയുന്ന നരേന്ദ്ര മോദിക്ക് രാജ്യത്ത് എത്ര ഒ.ബി.സിക്കാര്‍ ഉണ്ടെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top