മുഹമ്മദ് യൂനുസിന് വന്‍ തിരിച്ചടിയായി മസ്‌കിന്റെ പ്രഖ്യാപനം

ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിന്' ഉദ്ദേശിച്ചുള്ള 29 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് അറിയിച്ചു

മുഹമ്മദ് യൂനുസിന് വന്‍ തിരിച്ചടിയായി മസ്‌കിന്റെ പ്രഖ്യാപനം
മുഹമ്മദ് യൂനുസിന് വന്‍ തിരിച്ചടിയായി മസ്‌കിന്റെ പ്രഖ്യാപനം

മേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ചെലവ് ചുരുക്കല്‍ സംഘമായ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് (DOGE) – ബംഗ്ലാദേശിലെ പദ്ധതി ഉള്‍പ്പെടെ നിരവധി വിദേശ പദ്ധതികള്‍ റദ്ദാക്കി. ‘ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിന്’ ഉദ്ദേശിച്ചുള്ള 29 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് അറിയിച്ചു. വിദേശ രാഷ്ട്രങ്ങള്‍ക്കായി റദ്ദാക്കിയ അമേരിക്കന്‍ ഫണ്ടിംഗിന്റെ പട്ടിക പ്രസിദ്ധപ്പെടുത്തിയ എക്സിലെ ഒരു പോസ്റ്റില്‍, ‘ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യണ്‍ യുഎസ് ഡോളര്‍’ നിര്‍ത്തിവച്ചതായി ഡോജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം നടന്ന ബംഗ്ലാദേശിലെ ഭരണമാറ്റത്തില്‍ അമേരിക്കയുടെ പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിഷേധിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വിദേശ സഹായം റദ്ദാക്കി കൊണ്ടുള്ള മസ്‌കിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി പദ്ധതി ശക്തിപ്പെടുത്തുന്നതിനായി ഡെമോക്രസി ഇന്റര്‍നാഷണല്‍ (DI) പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റും (USAID) ബ്രിട്ടണിന്റെ മുന്‍ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് ധനസഹായം നല്‍കിയിരുന്നത്.

Elon Musk

Also Read: ഇലോണ്‍ മസ്‌കിനെ പുറത്താക്കുന്നതിനെക്കുറിച്ച് ബ്രിട്ടണ്‍ റോയല്‍ സൊസൈറ്റി

ബംഗ്ലാദേശിലെ ഭരണമാറ്റത്തില്‍ അമേരിക്കയുടെ പങ്കാളിത്തത്തെക്കുറിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി ചോദ്യം ഉന്നയിച്ചപ്പോള്‍ ട്രംപ് അമേരിക്കയുടെ പങ്കാളിത്തം തള്ളിക്കളഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള മുന്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഭരണമാറ്റം വരുത്തി മുഹമ്മദ് യൂനസിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചോ എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘നമ്മുടെ രാജ്യത്തിന് ഇതില്‍ ഒരു പങ്കുമില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി വളരെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്ര ഇസ്ലാമിക ഘടകങ്ങള്‍ ബംഗ്ലാദേശില്‍ ഇടപെടുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, പുതിയ ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി സൂചിപ്പിക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം

2024 ആഗസ്റ്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഷേയ്ഖ് ഹസീന ധാക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തതോടെ, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായി. അമേരിക്കയില്‍ നിന്ന് ബംഗ്ലാദേശിന്റെ സംരക്ഷകനായി മടങ്ങിയെത്തിയ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികളെടുക്കാതിരുന്നതും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായി.

Muhammad Yunus

Also Read: കിമ്മിന്റെ ആണവ മിസൈല്‍ പരീക്ഷണത്തില്‍ ഭയം: പ്രതിജ്ഞയെടുത്ത് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍

ബംഗ്ലാദേശ്-അമേരിക്ക ബന്ധം

അതേസമയം, ബംഗ്ലാദേശില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള സാധ്യതയുള്ള സഹകരണത്തെക്കുറിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച ചെയ്തതായി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് വെള്ളിയാഴ്ച പറഞ്ഞു. ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് സേവനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹം അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനായി യൂനുസ് വ്യാഴാഴ്ച മസ്‌കുമായി വിപുലമായ വീഡിയോ ചര്‍ച്ച നടത്തി. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ പ്രൊഫസര്‍ യൂനുസ് മസ്‌കിനെ ക്ഷണിക്കുകയും ചെയ്തു.

Share Email
Top