ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

മിഴ് ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശന്‍ അന്തരിച്ചു. 70ാം വയസിലാണ് മരണം സംഭവിച്ചത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ആയിരുന്നു. മധുരെ രാ?ജാജി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വൃദ്ധ ദമ്പതികളായ കതിരേശന്‍, മീനാക്ഷി എന്നിവര്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശ വാദവുമായിയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ടാണ് രം?ഗത്ത് വന്നത്.

11-ാം ക്ലാസില്‍ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയുടെയും വാദം. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു.

എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയതെന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കാര്‍ത്തിരേശന്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് കതിരേശനും മീനാക്ഷിയും പറഞ്ഞത്. അതിന് പിന്നാലെയാണ് കതിരേശന്‍ ആശുപത്രിയില്‍ ആയതും ഇപ്പോള്‍ മരണം സംഭവിച്ചതും.

Top