വെറും നാല് മിനിറ്റ്, 100 മില്യൺ ഡോളർ! ലൂവ്ര് മ്യൂസിയം കവർച്ച സിനിമയാകുന്നു

പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമെയ്ൻ ഗാവ്രാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്

വെറും നാല് മിനിറ്റ്, 100 മില്യൺ ഡോളർ! ലൂവ്ര് മ്യൂസിയം കവർച്ച സിനിമയാകുന്നു
വെറും നാല് മിനിറ്റ്, 100 മില്യൺ ഡോളർ! ലൂവ്ര് മ്യൂസിയം കവർച്ച സിനിമയാകുന്നു

ലോകത്തെ ഞെട്ടിച്ച ലൂവ്ര് മ്യൂസിയം കവർച്ച ഇനി വെള്ളിത്തിരയിലേക്ക്. 2025 ഒക്ടോബർ 19-ന് പാരിസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന അവിശ്വസനീയമായ ആഭരണക്കൊള്ളയാണ് സിനിമയാകുന്നത്. അറ്റകുറ്റപ്പണി നടത്തുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് മ്യൂസിയത്തിനുള്ളിൽ കടന്ന സംഘം, വെറും നാല് മിനിറ്റിനുള്ളിൽ 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവം ലോകമെമ്പാടും വലിയ ചർച്ചകൾക്കും മ്യൂസിയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിവെച്ചിരുന്നു.

Also Read: ദൃശ്യം 4 ഉണ്ടാകുമോ? ആശയങ്ങൾ ഒത്തുചേർന്നാൽ മാത്രമെന്ന് ജീത്തു ജോസഫ്

പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമെയ്ൻ ഗാവ്രാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കവർച്ചയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മെയിൻ ബാസ് സർ ല ലൂവ്ര്’ എന്ന അന്വേഷണാത്മക പുസ്തകത്തിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഐക്കോണോക്ലാസ്റ്റ് എന്ന നിർമ്മാണ കമ്പനിയാണ് ചിത്രത്തിന്റെ അവകാശങ്ങൾ സ്വന്തമാക്കിയത്. ഇതിനുപുറമെ, ഈ സംഭവത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി പരമ്പരയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കവർച്ച നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും, പ്രധാന പ്രതികളെ പിടികൂടിയിട്ടും മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് കേസിനെ കൂടുതൽ ദുരൂഹമാക്കുന്നു. ഈ സംഭവം മ്യൂസിയത്തിന്റെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവരികയും, ലൂവ്ര് മ്യൂസിയം ഡയറക്ടറായിരുന്ന ലോറൻസ് ഡെസ് കാർസിന്റെ സ്ഥാനചലനത്തിന് കാരണമാവുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചരിത്രശേഷിപ്പുകൾക്ക് എന്ത് സംഭവിച്ചുവെന്നത് ഇന്നും ലോകത്തിന് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി തുടരുമ്പോഴാണ്, ഈ സംഭവം വെള്ളിത്തിരയിലേക്ക് എത്തുന്നത്.

Share Email
Top