ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒമ്പതാമത് സായുധ സേനാ ജമ്മു-കശ്മിരിലെ അഖ്‌നൂര്‍ സെക്ടറിനടുത്തുള്ള ടന്‍ഡ ആര്‍ട്ടിലെറി ബ്രിഗേഡില്‍ ഇന്ന് വെറ്ററന്‍സ് ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാരുകള്‍ ജമ്മു-കശ്മീരിനെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ഉണ്ടായിരുന്നിരിക്കേണ്ട ബന്ധം ഇവിടുത്തെ സഹോദരീ-സഹോദരന്മാര്‍ക്ക് ലഭിക്കാതെപോയി. ഇനിയും അത് സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയേയും കശ്മീരിനേയും കേന്ദ്രസര്‍ക്കാര്‍ ഒരുപോലെയാണ് പരിഗണിക്കുന്നത് എന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Also Read: വ്യാജബോംബ് ഭീഷണി; സ്കൂൾ വിദ്യാർത്ഥിക്ക് പിന്നിൽ രാഷ്ട്രീയ പ്രവർത്തകൻ?
ഡല്‍ഹിയെ പോലെ തന്നെ കശ്മീരിനെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതിന് തെളിവാണ് അഖ്‌നൂരിലെ വെറ്ററന്‍സിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളെ പ്രതിരോധമന്ത്രി ശക്തമായി അപലപിച്ചു.