‘ഒരാളുടെ വേദന മറ്റുള്ളവരിലും അനുഭവപ്പെടും’; ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍

ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ അയല്‍ക്കാരാണ്.

‘ഒരാളുടെ വേദന മറ്റുള്ളവരിലും അനുഭവപ്പെടും’; ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍
‘ഒരാളുടെ വേദന മറ്റുള്ളവരിലും അനുഭവപ്പെടും’; ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍

ടെഹ്റാന്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദരതുല്യരാണ്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഡിജിറ്റില്‍ പൊളിറ്റിക്‌സും, ഡിജിറ്റില്‍ ഡെമോക്രസിയും ലോകം ഭരിക്കുമ്പോള്‍ ..!

ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ അയല്‍ക്കാരാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലുമുള്ള ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ഞങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പരസ്പര ധാരണയ്ക്കായി ശ്രമിക്കാന്‍ തയ്യാറാണ്- സയീദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

പ്രശസ്ത പേര്‍ഷ്യന്‍ കവിയായ സാദിയുടെ വരികള്‍ കുറിച്ചാണ് അരാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ”ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാള്‍ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും”- സാദിയുടെ വരികള്‍ കുറിച്ച് അരാഗ്ചി വ്യക്തമാക്കി.

Share Email
Top