ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ ഏറ്റവും അധികം സഹായിച്ചത് റഷ്യ നല്‍കിയ എസ് 400 ട്രയംഫ് ആണ്. ഒറ്റ പാക്ക് മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നത്, പാക്ക് സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കടന്നാക്രമണ ശ്രമത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് പ്രതിരോധ സംവിധാനങ്ങള്‍ ചീട്ട് കൊട്ടാരം പോലെയാണ് തകര്‍ന്ന് വീണത്. ലാഹോര്‍, റാവല്‍പിണ്ടി, ഗുജ്റന്‍വാല, ചക്വാള്‍, അറ്റോക്ക്, ബഹവല്‍പൂര്‍, മിയാന്‍വാലി, ചോര്‍, കറാച്ചി തുടങ്ങി പാക്കിസ്ഥാന്റെ നിരവധി തന്ത്രപ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യ കനത്ത ഡ്രോണ്‍ ആക്രമണം നടത്തുകയുണ്ടായി. ലോക രാജ്യങ്ങളെ പോലും ഞെട്ടിച്ച നീക്കമായിരുന്നു ഇത്. ഈ ആക്രമണത്തില്‍ നിരവധി പാക്ക് വ്യോമ സേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.
Also Read: പാക്ക് നീക്കം സമ്പൂർണ പരാജയം, ഭീകരരുടെ നട്ടെല്ല് തകർത്ത ഇന്ത്യയുടെ ‘ചാവേർ ഡ്രോണുകൾ’
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് റാവല്‍പിണ്ടി സ്റ്റേഡിയത്തിലേക്ക് ഇന്ത്യ അയച്ച ഡ്രോണ്‍ ഇടിച്ചതും പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. വന്‍ പ്രഹരമാണ് പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ നല്‍കി വരുന്നത്. പാക്ക് യുദ്ധ വിമാനവും എസ് 400 ട്രയംഫ് തകര്‍ത്തതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ കരുത്തായ എസ് 400 ട്രയംഫ് ഇപ്പോള്‍ പാക്ക് സൈന്യത്തിന്റെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യയുടെ എസ് 400 ട്രയംഫ് സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. പാക്ക് ചൈനീസ് അതിര്‍ത്തികളില്‍ എസ് 400 ട്രയംഫ് ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. 2018ല്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് 2021ലാണ് എസ് 400 ട്രയംഫ് സംവിധാനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെത്തിയത്. ഇതിന്റെ പരീക്ഷണവും വന്‍ വിജയമായിരുന്നു. പാക്കിസ്ഥാനില്‍ നിന്നോ ചൈനയില്‍ നിന്നോ വ്യോമമാര്‍ഗമുള്ള ഏതു നീക്കത്തെയും പ്രതിരോധിച്ച് ആകാശക്കോട്ട കെട്ടാന്‍ എസ് 400 ട്രയംഫ് സംവിധാനത്തിനു സാധിക്കും.

ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന് പേരുള്ള അമേരിക്കയുടെ എഫ്-35നെ വരെ തകര്‍ക്കാന്‍ റഷ്യയുടെ ഈ കണ്ടുപിടുത്തത്തിനു കഴിയും. നിരവധി മിസൈല്‍ സ്‌കാഡ്രണുകള്‍ ഇതിനകം തന്നെ ഇന്ത്യ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ലഡാക്ക് സിലിഗുഡി ഇടനാഴി കേന്ദ്രീകരിച്ചും പഞ്ചാബിലുമാണ് ഇവ വിന്യസിച്ചിട്ടുള്ളത്. പരമാവധി 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ, ആളില്ലാ വിമാനങ്ങളെയോ ഉള്‍പ്പെടെ, എസ് 400 ലെ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കാനാകും. ഇന്ത്യയുടെ മിസൈല്‍ രംഗത്തെയും, പ്രതിരോധ ശേഷിയിലെയും ഈ പുരോഗതി, പാകിസ്ഥാന്റെ ആണവ പ്രതിരോധത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്. 2024 ജൂലൈ 24-ന് ആണ് ഇന്ത്യ തങ്ങളുടെ ബിഎംഡി സിസ്റ്റത്തിന്റെ രണ്ടാം ഘട്ടത്തിന്റെ വിജയകരമായ പരീക്ഷണം നടത്തിയത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ സംവിധാനത്തിന് എതിരാളിയുടെ ബാലിസ്റ്റിക് മിസൈലിനെ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുമെന്നത് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് ഘട്ടങ്ങളുള്ള ബിഎംഡി സിസ്റ്റം വര്‍ഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Also Read: ഭീകരതയുടെ വേരറുത്ത് ഇന്ത്യ, കാണ്ഡഹാറിൻ്റെ സൂത്രധാരൻ്റെ കൊലപാതകം പാക്കിസ്ഥാന് പ്രഹരം
2019- ലെ ഇന്ത്യാ പാക് ഏറ്റുമുട്ടലിനു ശേഷമാണ് റഷ്യന്‍ എസ്-400 സിസ്റ്റം ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ ഇതിനകം തന്നെ 5 യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഒരു സൈനികാഭ്യാസത്തില്‍ 80 ശതമാനം യുദ്ധവിമാനങ്ങളും തകര്‍ത്തായിരുന്നു എസ് 400 ട്രയംഫ് അതിന്റെ കരുത്ത് പ്രകടമാക്കിയിരുന്നത് എന്നാണ്, ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യ വികസിപ്പിച്ച ‘സങ്കീര്‍ണ്ണമായ’ ദീര്‍ഘദൂര റഡാറുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ പ്രദേശത്തിനുള്ളിലെ 600 കിലോമീറ്ററിനുള്ളിലെ ഏത് വസ്തുക്കളെയും കണ്ടെത്താന്‍ എസ്-400 ന് കഴിയുമെന്നാണ്, പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിന്റെയെല്ലാം തെളിവാണ് നിലവിലെ സംഭവ വികാസം.
നേരത്തെ നടത്തിയ ഒരു ഇന്ത്യന്‍ വ്യോമസേനാ അഭ്യാസത്തില്‍, സുദര്‍ശന്‍ എസ്-400 എന്ന ഇന്ത്യയുടെ കരുത്ത് ഒരു സിമുലേറ്റഡ് ശത്രു വിമാന പാക്കേജിന്റെ 80% വെടിവച്ചു വീഴ്ത്തി അതിന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ അതിര്‍ത്തികളില്‍ എസ്-400 വിന്യസിച്ചുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ അവരുടെ എഫ് -16 കപ്പലുകളെ വിദൂര താവളങ്ങളിലേക്ക് ഒളിപ്പിച്ചിരുന്നു. എസ്-400 സുദര്‍ശന്‍ ചക്രത്തിന്റെ വിജയകരമായ വിന്യാസം ഇന്ത്യയുടെ വ്യോമ പ്രതിരോധ കവചത്തെ ഗണ്യമായി ശക്തിപ്പെടുത്തി ഭീഷണികള്‍ക്കെതിരെ വിശ്വസനീയമായ പ്രതിരോധം നല്‍കുന്നുണ്ട്. പാക്കിസ്ഥാന്റെ മുട്ട് വിറക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട. പാക്കിസ്ഥാന്റെ ഹത്ഫ്, ഗൗരി, ഷഹീന്‍ മിസൈലുകളെ വളരെ പെട്ടന്ന് പ്രതിരോധിക്കാന്‍’ ഇതുവഴി ഇന്ത്യയ്ക്ക് കഴിയും. ചുരുക്കി പറഞ്ഞാല്‍, പാക്കിസ്ഥാന്‍ ആണവ പോര്‍മുന ഘടിപ്പിച്ച് ആക്രമണം നടത്തിയാല്‍ പോലും, അത് പാക്ക് മണ്ണില്‍ വച്ച് തന്നെ പൊട്ടിച്ച് കളയാന്‍, എസ് 400 സിസ്റ്റത്തിനു കഴിയും.
Also Read: ഇറാനിൽ തുടക്കം, ഇപ്പോൾ ഇന്ത്യയും, ഒന്നര വര്‍ഷത്തിനിടെ പാക്കിസ്ഥാനെ അടിച്ചത് മൂന്ന് അയല്‍രാജ്യങ്ങള്‍
എത്രയൊക്കെ പ്രത്യാക്രമങ്ങളൊരുക്കിയാലും ഈ ഭീഷണികളില്‍ നിന്നൊന്നും ഓടി ഒളിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ല. പാക്കിസ്ഥാന്റെ ഹത്ഫ്, ഗൗരി, ഷഹീന്‍ മിസൈലുകളെ വളരെ പെട്ടന്ന് പ്രതിരോധിക്കാന്‍ എസ്-400 ന് സാധിക്കും. ഇനി പ്രതിരോധത്തിനായി ആണവശേഷി തന്നെ കളത്തിലിറക്കാന്‍ പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ പോലും അത് അതിര്‍ത്തി കടക്കാതെ വെടിവെച്ചിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നത് വ്യക്തമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ഗെയിം ചേയ്ഞ്ചര്‍ ഐറ്റം തന്നെയാണ് റഷ്യയുടെ എസ് 400 ട്രയംഫ്.
വീഡിയോ കാണാം