ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹര്‍ഷിത് റാണ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹര്‍ഷിത് റാണ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വീണ്ടും വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ച് ഹര്‍ഷിത് റാണ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് താരം സ്വന്തം പ്രവര്‍ത്തി നിയന്ത്രിച്ച് നിര്‍ത്തിയത്. എങ്കിലും ഡല്‍ഹി താരം അഭിഷേക് പോറലിനെ പുറത്താക്കിയ ശേഷമുള്ള വിക്കറ്റ് ആഘോഷം സമൂഹമാധ്യമങ്ങളില്‍ വിവാദമായിട്ടുണ്ട്.

മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഹര്‍ഷിത് ഫ്‌ലൈയിംഗ് കിസ്സ് നടത്തിയത്. മായങ്ക് അഗര്‍വാളിനെതിരെ നടത്തിയ വിവാദ ഫ്‌ലൈയിംഗ് കിസ്സില്‍ മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു പിഴ. മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷിത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ ഏഴാം ഓവറില്‍ സ്റ്റമ്പ് ലക്ഷ്യമാക്കിയിലുള്ള ഒരു ഗുഡ് ലെങ്ത് ഡെലിവറിക്കാണ് ഹര്‍ഷിത് ശ്രമിച്ചത്. ഈ പന്തില്‍ ഒരു സ്‌കൂപ്പിന് ശ്രമിച്ച പോറലിന്റെ സ്റ്റമ്പ് തെറിക്കുകയായിരുന്നു. പിന്നാലെ മടങ്ങുവാന്‍ ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങള്‍ ഹര്‍ഷിതിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നാലെ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ചെങ്കിലും പിഴയെക്കുറിച്ചോര്‍ത്ത് പിന്മാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തല്‍.

Top