ഇന്ത്യ – പാക്ക് സംഘർഷം ഏത് നിമിഷവും വൻ പൊട്ടിത്തെറിയിൽ കലാശിക്കുമെന്ന് ഉറപ്പായിരിക്കെ സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സോഷ്യൽ മീഡിയകൾ വരെ ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ത്യൻ സൈന്യം എന്താണ് ചെയ്യാൻ പോകുന്നത് എന്നത് ഉന്നത സൈനിക നേതൃത്വത്തിനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും പ്രധാനമന്ത്രിയുൾപ്പെടെ മന്ത്രിസഭയിലെ രണ്ടോ മൂന്നോ പേർക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. രാജ്യം സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് സർവ്വസൈന്യാധിപ കൂടിയായ രാഷ്ട്രപതിയെയും ഇതിനകം തന്നെ കേന്ദ്ര സർക്കാർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
അതായത് പാക്കിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാക്രമണം അവർ ഉടൻ നേരിടേണ്ടതായി വരും. അതിൻ്റെ വ്യാപ്തി എന്തായാലും തിരിച്ച് പ്രതികരിക്കാൻ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും ആ രാജ്യത്തിൻ്റെ നിലനിൽപ്പ് തന്നെയുണ്ടാകുക.
ചൈനയും തുർക്കിയും പാക്കിസ്ഥാനെ സഹായിക്കുമെന്ന് കണ്ട് തന്നെയാണ് ഇന്ത്യ സകല പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. അതാകട്ടെ ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ചൈനയുമായി തർക്കമുണ്ടായാലും, പാക്കിസ്ഥാനുമായി തർക്കമുണ്ടായാലും ഈ രണ്ട് രാജ്യങ്ങളെയും ഒരുമിച്ച് നേരിടേണ്ടിവരുമെന്ന് കണ്ട് തന്നെയാണ്, ഇന്ത്യയുടെ പ്രതിരോധ കവചം രൂപപ്പെടുത്തിയിരിക്കുന്നത്.

Also Read: അസർബൈജാന്റെ ഇന്ത്യ ‘പ്രിയത്തിന്’ വട്ടം വെച്ച് പാക്കിസ്ഥാൻ
പാക്കിസ്ഥാനെ സഹായിക്കാൻ അമേരിക്കയും ചൈനയും ബ്രിട്ടണും ഉണ്ടായിരുന്ന കാലത്ത്, ആ രാജ്യത്തെ പകുത്ത് ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിപ്പിച്ച സൈനിക ശക്തിയാണ് ഇന്ത്യ. അന്ന് പാക്കിസ്ഥാനെ സഹായിക്കാൻ വന്ന അമേരിക്കയുടെ ഏഴാം കപ്പൽപ്പടയെ തുരത്തിയത് സോവിയറ്റ് യൂണിയനായിരുന്നു. ഒരു ലക്ഷത്തോളം പാക്ക് സൈനികരാണ് ആ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയിരുന്നത്.
ആ പഴയ ഇന്ത്യയിൽ നിന്നും പുതിയ ഇന്ത്യയിലേക്ക് എത്തുമ്പോൾ, സൈനിക ശക്തിയിൽ ഇന്ത്യയുമായി താരതമ്യത്തിനു പോലും പാക്കിസ്ഥാനെ പ്രതിഷ്ഠിക്കാൻ പറ്റുകയില്ല. ഏറ്റവും ഒടുവിലായി, പാക്കിസ്ഥാനുമായി നടന്ന കാർഗിൽ യുദ്ധത്തിലും ബാലക്കോട്ടെ മിന്നൽ ആക്രമണ സമയത്തും എല്ലാം, ഇന്ത്യയുടെ കൈവശമില്ലാതിരുന്ന വൻ പ്രഹരശേഷിയുള്ള ആയുധക്കരുത്ത് ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്.

Also Read: ഇന്ത്യയെ ഭയന്ന് യുദ്ധ വിമാനങ്ങൾ ഒളിപ്പിച്ചു, ലോകത്തിന് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ
റഷ്യ, ഇന്ത്യയ്ക്ക് കൈമാറിയ, ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഫ്രാൻസ് നൽകിയ റാഫേൽ വിമാനങ്ങളുമാണത്. പാക്കിസ്ഥാൻ അവരുടെ കുന്തമുന ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാൻ ശ്രമിക്കുന്ന ആ നിമിഷം തന്നെ അവയെ ചാരമാക്കാൻ ശേഷിയുള്ള ദൂരപരിധിയും സാങ്കേതിക മികവും ഉള്ള സംവിധാനങ്ങളാണിത്. ഇതിനോട് കിടപിടിക്കാൻ പോയിട്ട് അതിൻ്റെ അടുത്ത് പോലും എത്താൻ ശേഷിയുള്ള ഒരായുധവും ഇന്ന് പാക്കിസ്ഥാൻ്റെ പക്കലില്ല. എസ് 400 ട്രയംഫ് ചൈനയ്ക്കും തുർക്കിയ്ക്കും റഷ്യ നൽകിയിട്ടുണ്ടെങ്കിലും, ഈ സംവിധാനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഈ രണ്ട് രാജ്യങ്ങൾക്കും പാക്കിസ്ഥാന് കൈമാറാൻ കഴിയുകയില്ല. ഇക്കാര്യത്തിൽ റഷ്യ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. മാത്രമല്ല, നാളെ പാക്കിസ്ഥാൻ തുർക്കിക്കും ചൈനയ്ക്കും എതിരെ തിരിയുന്ന ഒരു സാഹചര്യം ഉണ്ടായാൽ ഈ മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ വിവരങ്ങൾ കൈമാറുന്നത് അവർക്ക് തന്നെയാണ് തിരിച്ചടിയായി മാറുക എന്നതും തുർക്കിയും ചൈനയും പരിഗണിക്കേണ്ടതായി വരും.

Also Read: കടത്തിന് മേല്‍ ദാരിദ്രം, പോരിനിറങ്ങിയാല്‍ പാക്കിസ്ഥാന്റെ കഥ കഴിഞ്ഞു !
ലഭ്യമാകുന്ന മറ്റൊരു പ്രധാന വിവരം, ചൈനയ്ക്കും തുർക്കിയ്ക്കും നൽകിയ എസ് 400 ട്രയംഫ് അല്ല, ഇന്ത്യയ്ക്ക് റഷ്യ കൈമാറിയത് എന്നതാണ്. കൂടുതൽ പ്രഹരശേഷിയുള്ള നവീകരിച്ച പതിപ്പാണ് ഇന്ത്യയ്ക്ക് റഷ്യ കൈമാറിയതെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ അതിൻ്റെ പ്രോഗ്രാമിലും പ്രകടമായ വ്യത്യാസം ഉറപ്പാണ്.
ഇന്ത്യ -പാക്ക് സംഘർഷം ഒരു തുറന്ന യുദ്ധത്തിലേക്ക് പോകരുത് എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന രാജ്യങ്ങൾ അമേരിക്കയും ചൈനയുമാണ്. അതിനും വ്യക്തമായ കാരണങ്ങളുണ്ട്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അവിടെ പരീക്ഷിക്കപ്പെടാൻ പോകുന്നത് ചൈനയുടെയും അമേരിക്കയുടെയും ആയുധങ്ങളുടെ പവർ കൂടിയാണ്. എഫ് 16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അമേരിക്കയുടെ അനവധി യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലുണ്ട്. ഇതിനൊപ്പം ചൈന നൽകിയ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനായി പാക്കിസ്ഥാൻ രംഗത്തിറക്കാൻ പോകുന്നത്.
Also Read: പാക്കിസ്ഥാൻ്റെ മണ്ണിനടിയിൽ കോടികളുടെ നിധി: സാമ്പത്തിക ഭാവിയെ സ്വാധീനിക്കുമോ ഈ ധാതുസമ്പത്ത്?
ഈ സംവിധാനങ്ങളെയെല്ലാം തവിട് പൊടിയാക്കാൻ ശേഷിയുള്ള ആയുധക്കരുത്താണ് ഇന്ത്യയ്ക്കുള്ളത്. അങ്ങനെ സംഭവിച്ചാൽ, ലോകത്തിന് മുന്നിൽ ചൈനയും അമേരിക്കയും നാണംകെടും. അവരുടെ ആയുധ വിപണിയെ മാത്രമല്ല സുരക്ഷയെയും അത് വല്ലാതെ ബാധിക്കും.
ഇപ്പോൾ തന്നെ അമേരിക്കയും നാറ്റോയും നൽകിയ ആയുധങ്ങൾ, റഷ്യൻ ആയുധങ്ങൾക്ക് മുന്നിൽ തകർന്നടിയുന്നത് റഷ്യ-യുക്രെയ്ൻ യുദ്ധ മുഖത്ത് തന്നെ ദൃശ്യമാണ്. അമേരിക്കയുടെ ദീർഘദൂര മിസൈലുകളെ മാത്രമല്ല, ആധുനിക യുദ്ധവിമാനമായ F16-നെയും റഷ്യയുടെ എസ് 400 ട്രയംഫ് ചാരമാക്കിയത്, അമേരിക്കൻ ആയുധ വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇന്ത്യ – പാക്ക് യുദ്ധമുണ്ടായാൽ, വീണ്ടും അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്നാണ് അമേരിക്ക ഭയക്കുന്നത്. ഇതേ ഭയം ചൈനയ്ക്കുമുണ്ട്. ഇന്ത്യൻ സൈന്യം, ചൈനീസ് യുദ്ധവിമാനങ്ങളും മിസൈലുകളും തകർത്താൽ, അത് ആവേശമാക്കി അമേരിക്കയും നാറ്റോ സഖ്യകക്ഷികളും, ചൈനയോടുള്ള നിലപാട് കൂടുതൽ കടുപ്പിക്കുമോ എന്നതും, ചൈനയ്ക്ക് പരിഗണിക്കേണ്ടതായി വരും.

Also Read: സകല യുദ്ധങ്ങളിലും പരാജിതർ, ഇന്ത്യയ്‌ക്കെതിരായ വിജയം പാക്കിസ്ഥാന് സ്വപ്നം മാത്രം
മാത്രമല്ല, ഇന്ത്യ – പാക്ക് സംഘർഷത്തിൽ, ചൈനയും തുർക്കിയും പാക്കിസ്ഥാനെ സഹായിച്ച് ആണവ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ, ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ ടാർഗറ്റായി മാറും. ഇന്ത്യയുടെ ഒരു ആണവ മിസൈൽ തങ്ങളുടെ രാജ്യത്ത് വീഴുന്നത് ചിന്തിക്കാൻ പോലും ചൈനയ്ക്ക് സാധിക്കുകയില്ല. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാകാൻ കുതിക്കുന്ന ചൈനയുടെ സ്വപ്നങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ആ രാജ്യത്തെ ഭരണകൂടം ആഗ്രഹിക്കുകയില്ല. അതുകൊണ്ടാണ് ചൈനയും തുർക്കിയും ആയുധങ്ങൾ പാക്കിസ്ഥാന് നൽകി എന്ന വാർത്തയ്ക്ക് തൊട്ടു പിന്നാലെ, ഇന്ത്യാ – പാക്ക് വിഷയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഇരു രാജ്യങ്ങളും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് ഉറപ്പായും വിശ്വസിക്കാവുന്ന ഉറച്ച പങ്കാളിയാണ് റഷ്യയും ഫ്രാൻസും. എന്നാൽ, ഇത്തരമൊരു ഉറച്ച പങ്കാളി ചൈനയ്ക്കുമില്ല പാക്കിസ്ഥാനുമില്ല. ഉത്തര കൊറിയക്ക് പോലും ഇനി ചൈനയ്ക്ക് ഒപ്പം നിൽക്കണമെങ്കിൽ, റഷ്യയുടെ ഗ്രീൻ സിഗ്നൽ ആവശ്യമാണ്.

ഇന്ത്യയ്ക്ക് നേരെ ഒരു ആണവ ആക്രമണത്തിന് പാക്കിസ്ഥാൻ തുനിഞ്ഞാൽ, പിന്നെ ഭൂപടത്തിൽ തന്നെ പാക്കിസ്ഥാൻ എന്ന രാജ്യം ഉണ്ടായിരിക്കുകയില്ല. തീർച്ചയായും അത്തരം ഒരു ശ്രമം നടന്നാൽ, അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം ചൈനയ്ക്ക് കൂടിയായിരിക്കും. അതുകൊണ്ട് തന്നെ, ഒരു ആണവ മിസൈൽ ചൈനയിൽ വീഴുന്ന സാഹചര്യം കൂടി മനസ്സിലാക്കിയായിരിക്കും ചൈനയും തുടർ നിലപാടുകൾ സ്വീകരിക്കാൻ പോകുന്നത്. ഒരു കാരണവശാലും പാക്കിസ്ഥാൻ ആണവായുധം പ്രയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഇപ്പോൾ ചൈനയുടെ ബാധ്യതയാണ്. പാക്കിസ്ഥാന് നഷ്ടമാകാൻ ഒന്നുമില്ലെങ്കിലും ചൈനയ്ക്ക് നഷ്ടമാകാൻ ഏറെയുണ്ട്. ഒരേസമയം ചൈനയെയും പാക്കിസ്ഥാനെയും നേരിടാൻ സൈന്യത്തെ സജ്ജമാക്കിയാണ്, ഇന്ത്യൻ സൈന്യം ഇപ്പോൾ പ്രതികാരത്തിനായി സമയം കുറിച്ചിരിക്കുന്നത്.

Also Read: ലോക സൈനിക ചെലവ് കുതിച്ചുയരുന്നു; ഇന്ത്യ 5-ാമത്, പാക്കിസ്ഥാനേക്കാൾ 9 മടങ്ങ് കൂടുതൽ
പാക്കിസ്ഥാൻ മാത്രമല്ല, ചൈനയും പൂർണ്ണമായും പരിധിയിൽ വരുന്ന നിരവധി ആണവ മിസൈലുകൾ ഇന്ത്യയുടെ പക്കലുണ്ട്. റഷ്യൻ ആയുധങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. അതായത് നിരവധി യുദ്ധ മുഖത്ത് പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളാണിത്. എന്നാൽ, ചൈനയുടേത്, ഒരു യുദ്ധത്തിലും ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ആയുധങ്ങളാണ്. ഈ ഘട്ടത്തിൽ ഇക്കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്.
തദ്ദേശീയമായി നിർമ്മിച്ചതും, റഷ്യയുമായും ഫ്രാൻസുമായും ചേർന്നു നിർമ്മിച്ചതുമായ വിവിധങ്ങളായ ആയുധങ്ങളും ഇന്ന് ഇന്ത്യയുടെ ആയുധ കലവറയിലുണ്ട്. ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ തീർച്ചയായും റഷ്യയ്ക്കും ഫ്രാൻസിനും ഇന്ത്യയെ സഹായിക്കേണ്ടതായി വരും.
ചൈന അപ്പുറത്തുള്ളടത്തോളം കാലം, ഒരിക്കലും അമേരിക്കയ്ക്ക് പാക്കിസ്ഥാനെ സഹായിക്കാൻ കഴിയുകയില്ല. എന്നാൽ, റഷ്യയുമായുള്ള ബന്ധം ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം അമേരിക്ക മെച്ചപ്പെടുത്തിയതിനാൽ അമേരിക്കയ്ക്ക് ഇന്ത്യയെ സഹായിക്കുന്നതിൽ നിലവിൽ മറ്റു തടസ്സങ്ങൾ ഉണ്ടാവുകയുമില്ല.
ചൈനയുടെ അടുത്ത സുഹൃത്തായ ഉത്തരകൊറിയയുമായി റഷ്യയുണ്ടാക്കിയ സൈനിക കരാറിൽ, ഇപ്പോൾ തന്നെ ചൈന വലിയ പ്രതിരോധത്തിലാണ്. ഈ കരാർ പ്രകാരം, ഉത്തര കൊറിയക്ക് നേരെയുണ്ടാകുന്ന ഏതൊരു ആകമണവും റഷ്യക്ക് എതിരായ ആക്രമണമായി കണ്ട് ഇടപെടാൻ റഷ്യൻ സൈന്യത്തിന് അധികാരം നൽകുന്നതാണ്. ചൈന, അവരുടെ അയൽരാജ്യമായ ഉത്തരകൊറിയയുമായി ഉടക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ റഷ്യ ചൈനയ്ക്ക് എതിരെ തിരിയുമെന്നത് ഇതിൽ നിന്നു തന്നെ ഉറപ്പാണ്.

Also Read: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചു, പാക്കിസ്ഥാന് നഷ്ടം കോടികള്‍
അമേരിക്കയുമായി നിലവിൽ വാണിജ്യ യുദ്ധത്തിൽ ഏർപ്പെടുന്ന ചൈനയ്ക്ക്, മറ്റൊരു അയൽ രാജ്യമായ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇന്ത്യയ്ക്ക് ഒപ്പമാണ് ലോകത്തെ ബഹുഭൂരിപക്ഷ രാജ്യങ്ങളുടെയും വികാരമെന്നതും, ഇപ്പോൾ ചൈനയും തുർക്കിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇന്ത്യ – പാക്ക് സംഘർഷത്തിൽ ഇടപെടില്ലെന്ന് അവർക്ക് പരസ്യമായി പറയേണ്ടി വന്നിരിക്കുന്നത്. ഈ മാറിയ നിലപാടും പാക്കിസ്ഥാനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. തങ്ങൾ ആക്രമിക്കപ്പെടുമെന്ന് ആ രാജ്യത്തിന് ഇപ്പോൾ ശരിക്കും അറിയാം.
അത് ഏത് രൂപത്തിൽ ആയിരിക്കും എന്നു മാത്രമാണ് അവർക്ക് പിടികിട്ടാതിരിക്കുന്നത്. ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാനെ മൂന്നായി വിഭജിക്കുന്നതിന് കാരണമായാലും അത്ഭുതപ്പെടാനില്ല. ബലൂചിസ്ഥാനെ വിഭജിച്ച് സ്വതന്ത രാജ്യമാക്കുക, പാക്ക് അധീന കശ്മീർ പിടിച്ചെടുക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാന് യഥാർത്ഥത്തിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത് ഇപ്പോഴാണ്. ഈ ഭയം ജനങ്ങൾക്കും ഭരണകൂടത്തിനും മാത്രമല്ല പാക്കിസ്ഥാൻ സൈനികർക്കും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
EXPRESS VIEW
വീഡിയോ കാണാം