ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ തുടക്കത്തിൽ തന്നെ അർഷ്ദീപ് സിംഗ് പുറത്താക്കി ഇന്ത്യ മികച്ച തുടക്കം നൽകി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തോൽ‌വിയിൽ വഴങ്ങി ഇന്ത്യ. 4 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. 359 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെയും റുതുരാജ് ഗെയ്‌ക്‌വാദിന്റെയും മിന്നും സെഞ്ച്വറികളുടെയും കെ.എൽ. രാഹുലിന്റെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ ഇന്ത്യ 358 എന്ന സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ ഐഡൻ മാർക്രം തകർപ്പൻ സെഞ്ച്വറി നേടി ഒറ്റയാൾ പോരാട്ടം നടത്തി.

359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ തുടക്കത്തിൽ തന്നെ അർഷ്ദീപ് സിംഗ് പുറത്താക്കി ഇന്ത്യ മികച്ച തുടക്കം നൽകി. എന്നാൽ, ക്യാപ്റ്റൻ ഐഡൻ മാർക്രം ഒരറ്റത്ത് ഉറച്ചുനിന്ന് ബാറ്റ് വീശി. ടെംബ ബവുമയുമായി ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് സ്ഥാപിച്ച മാർക്രം, തൻ്റെ മിന്നുന്ന സെഞ്ച്വറി പൂർത്തിയാക്കി. 110 റൺസ് നേടിയ മാർക്രമിനെ പുറത്താക്കി പ്രശസ്ത് കൃഷ്ണയാണ് ദക്ഷിണാഫ്രിക്കൻ കൂട്ടുകെട്ട് തകർത്തത്.

Share Email
Top