ഹമാസ് ഗാസ വിട്ടുപോകണം: ഇസ്രയേല്‍

ഇസ്രയേല്‍ ഗാസ 'പൂര്‍ണ്ണമായി കീഴടക്കാന്‍' പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്‌മോട്രിച്ച് പറഞ്ഞു

ഹമാസ് ഗാസ വിട്ടുപോകണം: ഇസ്രയേല്‍
ഹമാസ് ഗാസ വിട്ടുപോകണം: ഇസ്രയേല്‍

മാസ് തീവ്രവാദികള്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയും ഗാസ വിട്ടുപോകണമെന്നും തറപ്പിച്ച് പറഞ്ഞ് ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലും ഹമാസ് പലസ്തീന്‍ പോരാളികളും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ പദ്ധതിയെക്കുറിച്ച് മന്ത്രിമാരില്‍ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ഇസ്രയേല്‍ ‘ഹമാസിന് വ്യക്തമായ ഒരു അന്ത്യശാസനം നല്‍കണമെന്നും – എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും സ്‌മോട്രിച്ച് പ്രസ്താവനയില്‍ പറഞ്ഞു.

Also Read: മസ്‌കിന് തീരുമാനമെടുക്കാന്‍ അധികാരമില്ല, ഉപദേശിക്കാന്‍ മാത്രമേ കഴിയൂ: വൈറ്റ് ഹൗസ്

‘ഹമാസ് ഈ അന്ത്യശാസനം നിരസിച്ചാല്‍, ഇസ്രയേല്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും,’ എന്ന് ട്രംപും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉപയോഗിച്ച അതേ പ്രയോഗമാണ് സ്‌മോട്രിച്ച് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന അദ്ദേഹം, വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനുശേഷം യുദ്ധം പുനരാരംഭിച്ചില്ലെങ്കില്‍ നെതന്യാഹുവിന്റെ ഭരണ സഖ്യം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇസ്രയേല്‍ ഗാസ ‘പൂര്‍ണ്ണമായി കീഴടക്കാന്‍’ പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്‌മോട്രിച്ച് പറഞ്ഞു. 15 മാസത്തിലധികം നീണ്ടുനിന്ന യുദ്ധം ഗാസയിലെ 69 ശതമാനത്തിലധികം കെട്ടിടങ്ങള്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്തുവെന്നും, മിക്കവാറും മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചുവെന്നും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Share Email
Top