കോഴിക്കോട് : ചിരട്ട ഇനി വെറുതേ കളയേണ്ട. ആർക്കും വേണ്ടാത്ത ചിരട്ടയ്ക്കിപ്പോൾ ‘പൊന്നുംവിലയാണ്’. 3 മാസത്തിനിടെ വിലയിലുണ്ടായത് രണ്ടിരട്ടിയിലധികം വർധനയാണ്. ജനുവരി– ഫെബ്രുവരിയിൽ കിലോഗ്രാമിന് 8–9 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 27 രൂപയാണ്.
ആവശ്യം വർധിച്ചതും തേങ്ങയുടെ ലഭ്യത കുറഞ്ഞതും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട് ‘കരിയുണ്ടാക്കി, ജലശുദ്ധീകരണത്തിനു ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. ഇറ്റലി, ജർമനി, ചൈന എന്നിവിടങ്ങളിലേക്കു ചിരട്ടക്കരിയുടെ കയറ്റുമതി വർധിച്ചിട്ടുണ്ട്.