എം.ഡി.എം.എയുമായി മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയിൽ

മൂന്നുവർഷം മുമ്പ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തില്‍ ഈയിടെയാണ് പ്രതി ജയിലില്‍നിന്നിറങ്ങിയത്

എം.ഡി.എം.എയുമായി മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയിൽ
എം.ഡി.എം.എയുമായി മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയിൽ

രാമനാട്ടുകര: മയക്കുമരുന്ന് വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച്‌ ആണ് ഈ സംഘത്തിന്റെ കച്ചവടം. ഫറോക്ക് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ ഷൈൻ (40) ആണ് രാമനാട്ടുകര വൈദ്യരങ്ങാടി പൊറ്റപടിയിൽവെച്ച് അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തില്‍ ഈയിടെയാണ് പ്രതി ജയിലില്‍നിന്നിറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാവുകയായിരുന്നു. നിലവിൽ ഇയാള്‍ ഉള്‍പ്പെട്ട ലഹരികടത്ത് സംഘത്തെക്കുറിച്ച്‌ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

Share Email
Top