ഇംപാക്ട് പ്ലെയര്‍ നിയമത്തോട് തനിക്ക് അത്ര വലിയ ഇഷ്ടമല്ല: രോഹിത് ശര്‍മ്മ

ഇംപാക്ട് പ്ലെയര്‍ നിയമത്തോട് തനിക്ക് അത്ര വലിയ ഇഷ്ടമല്ല: രോഹിത് ശര്‍മ്മ

മുംബൈ: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മുതല്‍ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയര്‍ സംവിധാനം. ഇതുപ്രകാരം ഒരു ടീമില്‍ 12-ാമതൊരു താരം കൂടി കളിക്കാന്‍ കഴിയും. പക്ഷേ ഇതിന് പകരമായി ടീമില്‍ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ പുറത്തിരുത്തും. എന്നാല്‍ ഈ നിയമത്തോട് തനിക്ക് അത്ര വലിയ ഇഷ്ടമൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയാണ് രോഹിത് ശര്‍മ്മ.

ടീം നന്നായി ബാറ്റ് ചെയ്താല്‍ ഇംപാക്ട് പ്ലെയറായി ഒരു ബൗളറെ ഉപയോഗിക്കാം. അതുകൊണ്ട് ആറോ ഏഴോ ബൗളര്‍മാര്‍ ഒരു ടീമിലേക്ക് എത്തും. ഒരു അധിക ബാറ്ററെ ഈ നിയമം കൊണ്ട് പലപ്പോഴും ആവശ്യം വരാറില്ല. കാരണം മിക്ക ടീമുകളും ഇപ്പോള്‍ നന്നായി ബാറ്റ് ചെയ്യുന്നു. ഏഴ്, എട്ട് നമ്പറുകളില്‍ ഒരു ബാറ്ററെ എടുക്കേണ്ട ആവശ്യമില്ലെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഓള്‍ റൗണ്ടേഴ്‌സിന്റെ പ്രാധാന്യം കുറയ്ക്കുന്ന നിയമാണിത്. ശിവം ദൂബെയ്ക്കും വാഷിംഗ്ടണ്‍ സുന്ദറിനും അവസരം ലഭിക്കുന്നില്ല. ക്രിക്കറ്റ് 12 താരങ്ങളുടേതല്ല 11 താരങ്ങളുടെ വിനോദമാണ്. ഈ നിയമം കൊണ്ട് എന്ത് ഗുണമുണ്ടെന്ന് എനിക്ക് അറിയില്ല. ക്രിക്കറ്റ് കാണുന്ന ആളുകള്‍ക്ക് ക്രിക്കറ്റ് രസകരമാകാന്‍ ഈ നിയമം ഗുണം ചെയ്‌തേക്കുമെന്നും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ പറഞ്ഞു.

Top