റോഡില്‍ ആംബുലന്‍സ് സൈറണ്‍ മുഴങ്ങുമ്പോള്‍ ഉടനടി വഴി മാറി നല്‍കേണ്ടത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാനാണ് ഇത്തരം അടിയന്തര വാഹനങ്ങൾ ഉപയോഗിക്കുന്നത്. ആംബുലൻസിന് വഴി നല്‍കാതിരിക്കുന്നതും അശ്രദ്ധ കാണിക്കുന്നതും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അതിനാൽ ഈ കുറ്റകൃത്യങ്ങൾക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമങ്ങളും കനത്ത പിഴയും നടപ്പിലാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷൻ 194E പ്രകാരം ആംബുലന്‍സിന്റെ വഴി തടയുന്ന ആർക്കെതിരെയും 10,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവുശിക്ഷയും ചുമത്താം. അടിയന്തര വാഹനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം ഉണ്ടാക്കാനുമാണ് ഈ നിയമം കൊണ്ടുവന്നത്. മുൻപ് വളരെ ചെറിയ തുക മാത്രമായിരുന്നു ഇതിന് പിഴയായി ഈടാക്കിയിരുന്നത്.
Also Read:ചെറുപ്പക്കാരെ തേടിയെത്തുന്ന നിശബ്ദ വില്ലൻ; കിഡ്‌നി സ്റ്റോണിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
എന്നാല്‍ 2019 സെപ്റ്റംബര്‍ 1 ന് പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കി. അടിയന്തര വാഹനത്തിന് വഴിമാറാതിരുന്നാൽ 10,000 രൂപ പിഴ ഉറപ്പാണ്. ഈ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ കോടതി ചുമത്തുന്ന പിഴയും ശിക്ഷയും ഇതിലും കഠിനമായിരിക്കും.
രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഈ നിയമം വളരെ കര്‍ശനമായാണ് നടപ്പിലാക്കുന്നത്. ഈ നിയമം കാറുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് മാത്രമല്ല, ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കും ഒരുപോലെ ബാധകമാണ്. ആംബുലൻസിന് വഴിമാറിക്കൊടുക്കാത്ത ബൈക്ക്, സ്കൂട്ടർ യാത്രികർക്കും സമാനമായ രീതിയിൽ വലിയ തുക പിഴ ഈടാക്കുന്നതാണ്.






