പുനർജനി വിവാദത്തിൽ ക്ലീൻ ചിറ്റ്! ‘തെളിയിക്കാൻ ഒന്നുമില്ലെന്ന് കണ്ടെത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്’: വി.ഡി. സതീശൻ

അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്

പുനർജനി വിവാദത്തിൽ ക്ലീൻ ചിറ്റ്! ‘തെളിയിക്കാൻ ഒന്നുമില്ലെന്ന് കണ്ടെത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്’: വി.ഡി. സതീശൻ
പുനർജനി വിവാദത്തിൽ ക്ലീൻ ചിറ്റ്! ‘തെളിയിക്കാൻ ഒന്നുമില്ലെന്ന് കണ്ടെത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്’: വി.ഡി. സതീശൻ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിജിലൻസ് അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് താൻ തന്നെയാണെന്നും, അന്വേഷണത്തിൽ കുറ്റമൊന്നും കണ്ടെത്താനായില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിജിലൻസ് കണ്ടെത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടറാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. എറണാകുളം ആസ്ഥാനമായുള്ള മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴി എത്തിയ പണത്തിൽ സതീശന് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ നീക്കം നടന്നിരുന്നുവെങ്കിലും അത് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വ്യക്തമായിട്ടുള്ളതാണ്.

Also Read:മഴക്കെടുതിയിൽ സംസ്ഥാനത്ത് 26 മരണം; ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബ്രിട്ടൻ ആസ്ഥാനമായ മിഡലാൻഡ് ഇന്റർനാഷണൽ എഡ്ഡ് ട്രസ്റ്റ് എന്ന സംഘടന വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ച 22,500 പൗണ്ട് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. എന്നാൽ ഈ തുക വി.ഡി. സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫെറ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും, സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് വിജിലൻസ് നേരത്തെയും കോടതിയെയും സർക്കാരിനെയും അറിയിച്ചിട്ടുള്ളത്.

Share Email
Top