തീവ്രവാദികളെ തുരത്താന്‍ പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്ത് ചൈന

'ഭീകരതയെ ചെറുക്കുന്നതിലും, ഐക്യദാര്‍ഢ്യവും സാമൂഹിക സ്ഥിരതയും നിലനിര്‍ത്തുന്നതിലും, ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിലും തങ്ങള്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്നത് തുടരുമെന്നും മാവോ പറഞ്ഞു

തീവ്രവാദികളെ തുരത്താന്‍ പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്ത് ചൈന
തീവ്രവാദികളെ തുരത്താന്‍ പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്ത് ചൈന

പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയതിനെ ചൈന അപലപിക്കുകയും രാജ്യത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കുകയും ചെയ്തു. ‘റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ ശ്രദ്ധിച്ചുവെന്നും ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. ഏത് രൂപത്തിലുള്ള ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്ന് മാവോ ചൂണ്ടിക്കാട്ടി. ‘ഭീകരതയെ ചെറുക്കുന്നതിലും, ഐക്യദാര്‍ഢ്യവും സാമൂഹിക സ്ഥിരതയും നിലനിര്‍ത്തുന്നതിലും, ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിലും തങ്ങള്‍ പാകിസ്ഥാന് ഉറച്ച പിന്തുണ നല്‍കുന്നത് തുടരുമെന്നും മാവോ പറഞ്ഞു. ‘പാകിസ്ഥാനുമായുള്ള ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും സുരക്ഷാ സഹകരണവും ശക്തിപ്പെടുത്താനും മേഖലയെ സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമായി നിലനിര്‍ത്താനും സംയുക്തമായി ചൈന തയ്യാറാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് കോച്ചുകളിലായി 400 ഓളം യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ്, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാളം തെറ്റിച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച രണ്ടാം ദിവസവും വിമതരുമായി പോരാട്ടം തുടരുന്നതിനിടെ പാകിസ്ഥാന്‍ സുരക്ഷാ സേന ഒടുവില്‍ 190 യാത്രക്കാരെ രക്ഷപ്പെടുത്തി, 30 തീവ്രവാദികളെ വധിച്ചു.

Also Read: അഫ്ഗാനില്‍ ‘കറുപ്പ്’ വില കുതിച്ചുയര്‍ന്നു: കള്ളക്കടത്തുകാര്‍ വലിയ ലാഭം നേടുന്നുവെന്ന് യുഎന്‍

അതേസമയം, ബലൂച് തീവ്രവാദികള്‍ രാജ്യത്ത് നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് ട്രെയിന്‍ ഹൈജാക്കിംഗിനെ ഇപ്പോള്‍ കാണുന്നത്, ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ ആശങ്കയായി കണക്കാക്കപ്പെടുന്നു. പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളെക്കുറിച്ച് ചൈന ആശങ്കാകുലരാണ് , കൂടാതെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ (സിപിഇസി) പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ചൈനീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പുറമേ, മേഖലയിലെ ചൈനീസ് തൊഴിലാളികള്‍ക്കെതിരെ ബിഎല്‍എ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ബലൂചിസ്ഥാനെ ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സിപിഇസി പദ്ധതിയെ ബിഎല്‍എ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. ബലൂചിസ്ഥാനിലെ സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ പാകിസ്ഥാനും ചൈനയും ചൂഷണം ചെയ്യുന്നുവെന്നാണ് ബലൂച് തീവ്രവാദികളുടെ പ്രധാന ആരോപണം.

TRAIN HIJACK

Also Read: ട്രംപിനെ തള്ളി ഖമേനി; ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല, ഇങ്ങോട്ട് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും

ഈ തര്‍ക്കത്തിനിടയില്‍, കഴിഞ്ഞ മാസം, സിപിഇസി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിന് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് സംബന്ധിച്ചും, ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും വര്‍ദ്ധിപ്പിക്കാനും ചൈനയും പാകിസ്ഥാനും സമ്മതിച്ചു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ബാരിയുടെ ചൈന സന്ദര്‍ശന വേളയിലാണ് ഈ കരാര്‍ ഒപ്പിട്ടത് .
ആ സമയത്ത്, സര്‍ദാരിയോടൊപ്പം ഉണ്ടായിരുന്ന പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി, ചൈനീസ് ആഭ്യന്തര മന്ത്രി ക്വി യാഞ്ചുനുമായി ബിഎല്‍എയുമായും സിപിഇസിയെ എതിര്‍ക്കുന്ന കടുത്ത ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായും ഇടപെടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി.

Share Email
Top