മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും സമാനമായ സംവാദ പരിപാടികൾ മുഖ്യമന്ത്രിക്ക് നിശ്ചയിച്ചിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

ബരിമല സ്വർണക്കൊള്ളക്കേസ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ നോട്ടീസ് തുടങ്ങിയ നിരവധി വിവാദങ്ങൾ സംസ്ഥാനത്ത് കത്തിനിൽക്കുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ ‘മീറ്റ് ദ പ്രസ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് ഈ മുഖാമുഖം നടക്കുക. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും സമാനമായ സംവാദ പരിപാടികൾ മുഖ്യമന്ത്രിക്ക് നിശ്ചയിച്ചിട്ടുണ്ട്. നാളെയാണ് തൃശ്ശൂരിലെ പരിപാടി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ എ. പത്മകുമാർ, എൻ. വാസവൻ എന്നിവരടക്കം അറസ്റ്റിലായ സാഹചര്യത്തിൽ, കേസിനെക്കുറിച്ചും പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ പ്രതികരണം നിർണായകമാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ ആദ്യ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ലഭിച്ചത് എന്നതിനാൽ, കേസിലെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കിയേക്കും. കൂടാതെ, കിഫ്ബി മസാല ബോണ്ടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. മറുപടി തേടി നൽകിയ നോട്ടീസിനോടുള്ള സർക്കാരിന്റെ പ്രതികരണവും ഈ മാധ്യമ കൂടിക്കാഴ്ചയിൽ പ്രതീക്ഷിക്കുന്നുണ്ട്.

Also Read: മാങ്കൂട്ടത്തിലിൻ്റെ ജാമ്യം തള്ളിയതിന് പിന്നിൽ നിർണ്ണായകമായത് മുൻ എസ്.എഫ്.ഐ നേതാവ് ഗീനാകുമാരിയുടെ വാദം, പ്രതിഭാഗത്തെ പൊളിച്ചടുക്കി

അതേസമയം മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. വീട്ടിലെ ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കുന്നതിനായിരുന്നു സന്ദർശനം. കൊല്ലത്തെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി സുധാകരന്റെ വീട്ടിലെത്തിയത്. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

Share Email
Top