തിരുവനന്തപുരം: കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പര്‍ വണ്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്. ജനങ്ങള്‍ അസ്വസ്ഥരാണ്. സാധാരണക്കാര്‍ക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ പറ്റില്ല. സിസ്റ്റം ശരിയാക്കാന്‍ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Also Read: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിൽ
മെഡിക്കല്‍ കോളേജ് സംഭവത്തില്‍ അന്വേഷണം നടത്തണം. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണം. ആരോഗ്യമേഖലയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കണം. കെട്ടിടം മന്ത്രി തള്ളിയിട്ടത് അല്ല. ഭരണവൈകല്യം കൊണ്ടാണ് താഴെ വീണത്. ചാണ്ടി ആംബുലന്‍സ് തടഞ്ഞത് വൈകാരികമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മന്ത്രിമാരെ തടഞ്ഞ് സമരം ചെയ്തവരാണ് ഡിവൈഎഫ്‌ഐക്കാര്‍ എന്നും ചൂണ്ടിക്കാട്ടി.