‌ബിസിനസുകാരനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ

ദേശസാൽകൃത ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്

‌ബിസിനസുകാരനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ
‌ബിസിനസുകാരനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ

മുംബൈ: മധ്യപ്രദേശിലെ സെഹോറിൽ വ്യവസായിയും ഭാര്യയും മരിച്ച നിലയിൽ. മനോജ് പർമർ, ഭാര്യ നേഹ പർമർ എന്നിവരെയാണു വീട്ടിലെ സീലിങ് ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം ഇ.ഡിയുടെ ​വേട്ടയാണെന്നാണ് കോൺ​ഗ്രസ് ആക്ഷേപം. സെഹോറിലും ഇൻഡോറിലുമുള്ള മനോജിന്റെ വസ്തുക്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവം.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടയിൽ പാർമർ – നേഹ ദമ്പതികളുടെ മക്കൾ അവരുടെ സമ്പാദ്യ കുടുക്ക രാഹുലിന് കൈമാറിയത് വാർത്തയായിരുന്നു. ഇവരുടെ വീട്ടിൽ ഇ.ഡി പലവട്ടം പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് ദമ്പതികൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Also Read: ‘പ്രതിഷേധം കത്തുന്നു’ അല്ലു അർജ്ജുന്റെ അറസ്റ്റിൽ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെ.ടി രാമറാവു

റെയ്ഡുകളിൽ ഇ.ഡി ഇവരുടെ നിരവധി സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടുകെട്ടുകയും 3.5 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ദേശസാൽകൃത ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും പാർമറുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചെങ്കിലും ഉള്ളടക്കം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Share Email
Top