മാലിന്യക്കുഴി വൃത്തിയാക്കിയപ്പോൾ ലഭിച്ചത് അസ്ഥികഷ്ണങ്ങൾ; മനുഷ്യാസ്ഥിയാണോ എന്ന് സംശയം

അവശിഷ്ടങ്ങൾ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

മാലിന്യക്കുഴി വൃത്തിയാക്കിയപ്പോൾ ലഭിച്ചത് അസ്ഥികഷ്ണങ്ങൾ; മനുഷ്യാസ്ഥിയാണോ എന്ന് സംശയം
മാലിന്യക്കുഴി വൃത്തിയാക്കിയപ്പോൾ ലഭിച്ചത് അസ്ഥികഷ്ണങ്ങൾ; മനുഷ്യാസ്ഥിയാണോ എന്ന് സംശയം

ബെംഗളൂരു: മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മനുഷ്യാസ്ഥിയെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവം നടന്നത് തെക്കുകിഴക്കൻ ബെംഗളൂരുവിൽ. എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ മാലിന്യക്കുഴിയിൽ നിന്നാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ 16 ന് കരാർ തൊഴിലാളികൾ കാർ പാർക്കിന് സമീപമുള്ള മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടെത്തിയത്. തൊഴിലാളികൾ ഉടൻ തന്നെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) മേധാവിയെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Also Read:യുവതി ആൺസുഹൃത്തിനൊപ്പം പോയി; യുവതിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി അമ്മയും മുത്തശിയും

അവശിഷ്ടങ്ങൾ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനാ ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നും എന്തെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് ഫോറൻസിക് റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 45 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ മഴവെള്ള മാനേജ്മെന്റ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ല.

പരാതിയെ തുടർന്നാണ് ജോലിക്കായി തൊഴിലാളികൾ എത്തിയത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഇത്തരത്തിലുള്ള 16 കുഴികളുണ്ടെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഒന്നിൽ മാത്രമാണ്. സംഭവം പല താമസക്കാരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 194(3)(iv) പ്രകാരമാണ് ബെംഗളൂരു പൊലീസ് സംഭവം അന്വേഷിക്കുന്നത്. സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ ഈ സ്ഥലം ഒരു കാലത്ത് ശ്മശാന ഭൂമിയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Share Email
Top