ന്യൂഡല്‍ഹി: മുന്‍ ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ്ങിനേയും ജസ്റ്റിന്‍ ലാംഗറിനേയും ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് സമീപിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ. ഇരു താരങ്ങളും കോച്ചിങ് റോളിലേക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയത്.
‘ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. നിരവധി കടമ്പകളിലൂടെ കടന്നുപോയതിന് ശേഷമാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിശിലകരെ പരിഗണിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരായായിരിക്കണം അവർ’- ജയ്ഷാ പറഞ്ഞു.
വരുന്ന ട്വൻ്റി 20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയും. തുടര്‍ന്ന് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഓസീസ് താരങ്ങള്‍ക്ക് പുറമെ മുന്‍ സിംബാബ്വെ താരം ആന്‍ഡി ഫ്ളവര്‍, ചെന്നൈ സൂപ്പര്‍ കിങ്സ് ന്യൂസിലാന്‍ഡ് താരം സ്റ്റീഫന്‍ ഫ്ളെമിങ് എന്നിവരുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇരുവരും തയാറായില്ല. മെയ് 27 വരെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാം.