രഞ്ജി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച, തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു

മധ്യപ്രദേശിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് കളി സമനിലയാക്കിയാല്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കാനാവും

രഞ്ജി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച, തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു
രഞ്ജി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച, തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു

തിരുവനന്തപുരം: മധ്യപ്രദേശിനെതിരെ തോല്‍വി ഒഴിവാക്കാന്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പൊരുതുകയാണ്. 363 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒരു റണ്ണുമായി സല്‍മാന്‍ നിസാറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസറുദ്ദീനുമാണ് നിലവിൽ ക്രീസിലുള്ളത്. ആറ് വിക്കറ്റ് ശേഷിക്കെ മധ്യപ്രദേശ് സ്കോറിന് 326 റണ്‍സ് പിന്നിലാണ് കേരളം.

നാലാം ദിനം തുടക്കത്തിലെ നഷ്ടമായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് രോഹന്‍ കുന്നമ്മലിന്‍റെയും(8), ഷോണ്‍ റോജറിന്‍റെയും(1), ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിക്കറ്റുകളാണ്.

Also Read : ടി20 ക്രിക്കറ്റിൽ ലോക റെക്കോർ‍ഡിട്ട് തിലക് വർമ

നാലാം ദിനം ഷോണ്‍ റോജറുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ ഒരു റണ്ണെടുത്ത ഷോണ്‍ റോജറെ കുല്‍ദീപ് സെന്നിന്‍റെ പന്തില്‍ ഹിമാന്‍ഷു മന്ത്രി ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രോഹന്‍ കുന്നുമ്മല്ലിനെ(8) ആര്യന്‍ പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 33-1ല്‍ നിന്ന് കേരളം 33-3ലേക്ക് വീണു.14 പന്തില്‍ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കുല്‍ദീപ് സെന്‍ പുറത്താക്കിയതോടെ കേരളം 37-4ലേക്ക് കൂപ്പുകുത്തി

മധ്യപ്രദേശിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് കളി സമനിലയാക്കിയാല്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കാനാവും. തോറ്റാല്‍ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കും. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഇന്നലെ പ‍ഞ്ചാബിനെതിരെ കൂറ്റൻ ജയവുമായി കര്‍ണാടക 19 പോയന്‍റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. കേരളത്തിന് 18 പോയന്‍റാണുള്ളത്. മധ്യപ്രദേശിനെതിരെ സമനില നേടിയാല്‍ മൂന്ന് പോയന്‍റുമായി കേരളത്തിന് കര്‍ണാടകയെ മറികടന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം.

Share Email
Top