ഭൂമിയിലെ ഏത് പ്രതിരോധ കവചത്തെയും വെണ്ണീറാക്കാൻ ശേഷിയുള്ള ഒരു അഗ്നിഗോളത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ശബ്ദത്തേക്കാൾ 27 ഇരട്ടി വേഗതയിൽ, അതായത് സെക്കൻഡിൽ ഏകദേശം 9 കിലോമീറ്ററിലധികം ദൂരം പാഞ്ഞുചെന്ന് ശത്രുവിനെ ചാരമാക്കുന്ന ഒരു മഹാശക്തി. അതാണ് വ്‌ളാഡിമിർ പുടിന്റെ റഷ്യ ആയുധപ്പുരയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ‘അവംഗാർഡ്’ (Avangard) ഹൈപ്പർസോണിക് മിസൈൽ. ലോകശക്തികളെന്ന് സ്വയം അവകാശപ്പെടുന്നവർ തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വീരവാദം മുഴക്കുമ്പോൾ, പുടിൻ തന്റെ മാന്ത്രിക പെട്ടിയിൽ നിന്ന് ഈ അദൃശ്യഘാതകനെ പുറത്തെടുക്കുകയാണ്. ഇത് വെറുമൊരു ആയുധമല്ല, മറിച്ച് ആഗോള യുദ്ധഭൂമിയിലെ റഷ്യയുടെ അന്തിമ വിജയത്തിന്റെ അടയാളമാണ്. തഞ്ചം നോക്കി കരുക്കൾ നീക്കുന്ന ഒരു സിംഹത്തെപ്പോലെ പുടിൻ കാത്തിരിക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ ലോകത്തിന് വാസ്തവത്തിൽ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
അവംഗാർഡ്: ആകാശത്തെ അജയ്യമായ അഗ്നിപർവ്വതം
എന്താണ് അവംഗാർഡിനെ ഇത്ര ഭീകരനാക്കുന്നത്? ഇതിന്റെ പ്രഹരശേഷിയും വേഗതയും സാങ്കേതിക വിദ്യയും ഏതൊരു ശത്രുവിനെയും മുട്ടുകുത്തിക്കാൻ പോന്നതാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്ന ഇത് അന്തരീക്ഷത്തിലേക്ക് കടന്നുകഴിഞ്ഞാൽ ആർക്കും പ്രവചിക്കാനാവാത്ത രീതിയിൽ സഞ്ചാരപഥം മാറ്റാൻ കഴിയും. അമേരിക്കയുടെ കോടികൾ വിലമതിക്കുന്ന മിസൈൽ ഡിഫൻസ് സിസ്റ്റങ്ങൾക്ക് (BMD) ഇതിനെ തൊടാൻ പോലും കഴിയില്ല. കാരണം, അവംഗാർഡ് വരുന്നത് ഏത് ദിശയിൽ നിന്നാണെന്നോ എപ്പോഴാണെന്നോ തിരിച്ചറിയാൻ ഒരു റഡാറിനും സാധിക്കില്ല. 2000 ഡിഗ്രി സെൽഷ്യസ് ചൂടിനെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള ഈ മിസൈൽ, ഒരു ഉൽക്കാപാതം പോലെ ശത്രുലക്ഷ്യത്തിന് മേൽ പതിക്കുമ്പോൾ അവിടെ ബാക്കിയാവുക വെറും ചാരം മാത്രമായിരിക്കും.
പുടിൻ എന്ന തന്ത്രശാലി: റഷ്യയുടെ യഥാർത്ഥ കരുത്ത്
ഇത്രയധികം മാരകായുധങ്ങൾ കയ്യിലുണ്ടായിട്ടും റഷ്യ എന്തുകൊണ്ട് പെട്ടെന്ന് യുദ്ധത്തിലേക്ക് എടുത്തുചാടുന്നില്ല എന്ന ചോദ്യം പലരും ഉയർത്താറുണ്ട്. അവിടെയാണ് പുടിൻ എന്ന മഹാതന്ത്രശാലിയുടെ വിജയം ഇരിക്കുന്നത്. വെറുതെ ചാടിപ്പുറപ്പെട്ട് വെടിയുണ്ടകൾ പാഴാക്കുന്നവരല്ല റഷ്യക്കാർ. ‘കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന’ രീതി പുടിന്റെ നിഘണ്ടുവിലുമില്ല. ഓരോ നീക്കവും അളന്നു മുറിച്ച് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് അദ്ദേഹം നടത്തുന്നത്. ശത്രുവിനെ എല്ലാ വശങ്ങളിൽ നിന്നും തളർത്തി, അവരുടെ ആയുധശേഖരം ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തിയ ശേഷം അന്തിമ പ്രഹരം ഏൽപ്പിക്കുക എന്നതാണ് പുടിന്റെ നയം. റഷ്യയുടെ ഈ സംയമനത്തെ പലരും ദൗർബല്യമായി കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. വൈകി വന്നാലും ലേറ്റസ്റ്റ് ആയി വന്ന് കളി മാറ്റുന്നവനാണ് യഥാർത്ഥ പോരാളി എന്ന് പുടിൻ ലോകത്തിന് കാണിച്ചുകൊടുക്കുമെന്നതാണ് വസ്തുത .
റഷ്യയുടെ ആയുധപ്പുരയിൽ അവംഗാർഡിനെപ്പോലെ നൂറുകണക്കിന് രഹസ്യങ്ങൾ ഇനിയും ഒളിഞ്ഞിരിപ്പുണ്ട്. അവയൊക്കെ എപ്പോൾ പുറത്തെടുക്കണമെന്ന് പുടിന് കൃത്യമായി അറിയാം. അമേരിക്കയും നാറ്റോയും തങ്ങളുടെ വിഭവങ്ങൾ ചെലവഴിച്ച് തളരുമ്പോൾ, പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാൻ റഷ്യ തയ്യാറെടുക്കുകയാണ്. യുദ്ധക്കളത്തിൽ ആദ്യം വെടിയുതിർക്കുന്നവനല്ല, മറിച്ച് അവസാന വെടിയുതിർക്കുന്നവനാണ് യഥാർത്ഥ വിജയി. സമാധാനത്തിന്റെ പുഞ്ചിരി തൂകുമ്പോഴും പുടിന്റെ കണ്ണുകളിൽ കത്തുന്ന ആ നിശ്ചയദാർഢ്യം ശത്രുക്കൾക്ക് എന്നും ഒരു പേടിസ്വപ്നമാകാൻ കാരണവും ഇത് തന്നെയാണ്..
ആയുധങ്ങളുടെ ശക്തിയേക്കാൾ ഒരുപടി മുന്നിലാണ് പുടിന്റെ ബുദ്ധിശക്തി. അവംഗാർഡ് എന്ന അഗ്നിബാണം അഥവാ തീത്തുപ്പുന്ന അസ്ത്രം റഷ്യയുടെ കയ്യിലുള്ളപ്പോൾ ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളത്തിൽ ഇറങ്ങിയാൽ പിന്നെ പടിഞ്ഞാറൻ രാജ്യങ്ങളുടെ വീരവാദങ്ങൾ അവംഗാർഡിന്റെ തീജ്വാലകളിൽ എരിഞ്ഞടങ്ങാൻ പോകുന്ന കാഴ്ചയ്ക്കാണ് ഇനി ലോകം സാക്ഷ്യം വഹിക്കാൻ പോവുക. വൈകി വരുന്ന റഷ്യയുടെ ഈ പ്രഹരം ഏറ്റവും മാരകമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല






